വിസ അനുവദിക്കുന്നതിന് മുമ്പ് യോഗ്യതാ പരീക്ഷ; ആദ്യ ഘട്ടം 20 ജോലികളില്‍ 🌏 ആവശ്യക്കാരില്ലാത്തതിനാൽ ഭാരത് ബയോടെക്കിന്‍റെ സംഭരണ കേന്ദ്രങ്ങളിൽ കെട്ടിക്കിടക്കുന്നത് അഞ്ച് കോടി ഡോസ് കോവാക്സിൻ 🌏പകർച്ചപ്പനിയുണ്ടാകാൻ ഏറ്റവും കൂടുതൽ സാധ്യതയുള്ള വിഭാഗങ്ങൾ ഏതെല്ലാമെന്ന് വ്യക്തമാക്കി സൗദി ആരോഗ്യ മന്ത്രാലയം 🌏 ട്വിറ്ററിൽ ദൈർഘ്യമേറിയ ടെക്സ്റ്റുകൾക്ക് സംവിധാനം വരുന്നു; ഉള്ളടക്കങ്ങൾക്ക് വരുമാനം ലഭ്യമാക്കുമെന്ന് ഇലോൺ മസ്ക് 🌏 യു.എ.ഇയിൽ വിസ കാലാവധി കഴിഞ്ഞവർ ഓരോ ദിവസവും 50 ദിർഹം വീതം പിഴ 🌏

Saturday, 19 August 2017

ബീഫിന്റെ പേരില്‍ മുസ്ലീം യുവാക്കളെ മര്‍ദിച്ചു, പോലീസ് അറസ്റ്റു ചെയ്തതും ഇരകളെ




പട്‌ന : ബീഫ് കഴിച്ചു എന്ന സംശയത്തിന്റെ പേരില്‍ ബിഹാറില്‍ ഏഴു മുസ്ലീം യുവാക്കളെ ഗോസംരക്ഷകര്‍ മര്‍ദിച്ചവശരാക്കി. മര്‍ദനമേറ്റ യുവാക്കളെ മൃഗങ്ങളോട് ക്രൂരത കാട്ടിയെന്നും മതവികാരങ്ങള്‍ വ്രണപ്പെടുത്തിയെന്നും ആരോപിച്ച് പോലിസ് അറസ്റ്റു ചെയ്യുകയുമുണ്ടായി. പശ്ചിമ ചമ്പാരന്‍ ജില്ലയിലെ ദംറയിലാണ്‌
സംഭവം. ബീഫ് കഴിച്ചതായി സംശയം തോന്നിയതിനെത്തുടര്‍ന്ന് മുഹമ്മദ് സഹബുദ്ദീന്‍ , കുദൂസ് ഖുറേഷി എന്നിവരുടെ വീട്ടിലേക്ക് അക്രമിസംഘം ഇരച്ചെത്തുകയായിരുന്നു. ഒരു കന്നുകുട്ടിയെ മോഷ്ടിക്കുകയും അതിനെ കൊന്ന് ഇറച്ചി കഴിക്കുകയും ചെയ്തു എന്നാരോപിച്ച് ഇരുവരെയും ഏതാനും അയല്‍വാസികളെയും അക്രമികള്‍ മുറിക്കുള്ളില്‍ പൂട്ടിയിട്ട് മര്‍ദിക്കുകയായിരുന്നു. ഒടുവില്‍ പോലിസ് എത്തി ഇവരെ അറസ്റ്റ് ചെയ്യുകയായിരുന്നു. മര്‍ദനം നടത്തിയവര്‍ക്കെതിരെ പരാതിയൊന്നും ലഭിക്കാത്തതിനാലാണ് അവരെ അറസ്റ്റ് ചെയ്യാത്തതെന്നാണ് പോലിസിന്റെ വിശദീകരണം.