ബെയ്ജിങ്: ദോക്ലാം വിഷയത്തില്‍ ഇന്ത്യയോടുള്ള നിലപാട് ചൈന കടുപ്പിക്കുന്നു. സിക്കിം അതിര്‍ത്തിയിലെ ഇന്ത്യയുടെ സൈനിക സാന്നിധ്യം അനിശ്ചിതമായി തുടരുമ്പോഴും സമാധാനപൂര്‍വം പെരുമാറിയെന്നും എന്നാല്‍ ഇപ്പോള്‍ ക്ഷമയുടെ നെല്ലിപ്പടി കാണുന്ന അവസ്ഥയിലെത്തിയതായും ചൈനീസ് പ്രതിരോധമന്ത്രാലയം പ്രതികരിച്ചു. ഇന്ത്യ-ചൈന ഉഭയകക്ഷി ചര്‍ച്ചകള്‍ സമാധാനപരമായ അന്തരീക്ഷത്തില്‍ മാത്രമേ സാധ്യമാവുകയുള്ളൂവെന്ന് ഇന്ത്യന്‍ പ്രതിരോധമന്ത്രാലയം കഴിഞ്ഞദിവസം അഭിപ്രായപ്പെട്ടിരുന്നു. ഇതിനു പിറകേയാണ് ചൈനയുടെ പ്രതികരണം. ദോക്ലാം മേഖലയില്‍ നിന്ന് ഇരുപക്ഷവും സൈന്യത്തെ പിന്‍വലിച്ചാല്‍ മാത്രമേ പ്രശ്നപരിഹാരം സാധ്യമാവൂവെന്ന് വിദേശകാര്യ മന്ത്രി സുഷമ സ്വരാജ് നേരത്തേ വ്യക്തമാക്കിയിരുന്നു. ഇന്ത്യ-ചൈന-ഭൂട്ടാന് ത്രിരാഷ്ട്ര അതിര്‍ത്തിക്കുസമീപം ചൈനീസ് സൈന്യം റോഡ് നിര്‍മാണം ആരംഭിച്ചുവെന്ന റിപോര്‍ട്ടുകള്‍ ജൂണ്‍ 16ന് പുറത്തുവന്നിരുന്നു. ഇതിനെത്തുടര്‍ന്നാണ് മേഖലയില്‍ സംഘര്‍ഷാവസ്ഥ രൂപപ്പെട്ടത്. അതിര്‍ത്തിയിലെ തല്‍സ്ഥിതി അട്ടിമറിക്കാനാണ് ചൈന ശ്രമിക്കുന്നതെന്ന് റോഡ് നിര്‍മാണത്തെക്കുറിച്ച് ഇന്ത്യ അഭിപ്രായപ്പെട്ടിരുന്നു. ദോക്ലാം വിഷയത്തില്‍ നയതന്ത്രമാര്‍ഗത്തിലൂടെ ഇന്ത്യയുമായി ഉഭയകക്ഷി ചര്‍ച്ചയ്ക്കായി നേരത്തേ തന്നെ ആവശ്യപ്പെട്ടിരുന്നതായി ചൈനീസ് പ്രതിരോധമന്ത്രാലയം വക്താവ് റെന്‍ ഗോക്വിയാങ് പറഞ്ഞു. ഒരുരാജ്യവും ചൈനീസ് സേനയുടെ കഴിവിനെ ചെറുതാക്കിക്കാണില്ല. തങ്ങളുടെ സര്‍വാധിപത്യവും സുരക്ഷാ താല്പര്യങ്ങളും സംരക്ഷിക്കുന്നതിന് പരമാവധി ശ്രമിക്കും. ചര്‍ച്ചകളും തുടര്‍നടപടികളും വൈകിപ്പിക്കുന്നതിനുള്ള തന്ത്രത്തിന്റെ മായാലോകത്തുനിന്ന് ഇന്ത്യ പുറത്തുകടക്കണമെന്നും ഗോക്വിയാങ് അഭിപ്രായപ്പെട്ടു. അതേസമയം, അരുണാചല്‍പ്രദേശിന് മേലുള്ള ചൈനയുടെ അവകാശവാദത്തില്‍ അര്‍ഥമില്ലെന്ന് ചൈനീസ് നിരീക്ഷകനായ വാങ് താവോ പറഞ്ഞു. അതിര്‍ത്തിമേഖലകള്‍ സംബന്ധിച്ച് ഇന്ത്യയും ചൈനയും തമ്മിലുള്ള ബന്ധം മോശമാണ്. ഈ സാഹചര്യത്തില്‍ രാജ്യതാല്പര്യം മാത്രം മുന്‍നിര്‍ത്തിയുള്ള അധിനിവേശം ചൈനയ്ക്ക് ഗുണകരമാവില്ലെന്നും വാങ് താവോ ഒരു ചൈനീസ് മാധ്യമത്തിലെ ലേഖനത്തില്‍ വ്യക്തമാക്കി.
Saturday, 5 August 2017
ബെയ്ജിങ്: ദോക്ലാം വിഷയത്തില്‍ ഇന്ത്യയോടുള്ള നിലപാട് ചൈന കടുപ്പിക്കുന്നു. സിക്കിം അതിര്‍ത്തിയിലെ ഇന്ത്യയുടെ സൈനിക സാന്നിധ്യം അനിശ്ചിതമായി തുടരുമ്പോഴും സമാധാനപൂര്‍വം പെരുമാറിയെന്നും എന്നാല്‍ ഇപ്പോള്‍ ക്ഷമയുടെ നെല്ലിപ്പടി കാണുന്ന അവസ്ഥയിലെത്തിയതായും ചൈനീസ് പ്രതിരോധമന്ത്രാലയം പ്രതികരിച്ചു. ഇന്ത്യ-ചൈന ഉഭയകക്ഷി ചര്‍ച്ചകള്‍ സമാധാനപരമായ അന്തരീക്ഷത്തില്‍ മാത്രമേ സാധ്യമാവുകയുള്ളൂവെന്ന് ഇന്ത്യന്‍ പ്രതിരോധമന്ത്രാലയം കഴിഞ്ഞദിവസം അഭിപ്രായപ്പെട്ടിരുന്നു. ഇതിനു പിറകേയാണ് ചൈനയുടെ പ്രതികരണം. ദോക്ലാം മേഖലയില്‍ നിന്ന് ഇരുപക്ഷവും സൈന്യത്തെ പിന്‍വലിച്ചാല്‍ മാത്രമേ പ്രശ്നപരിഹാരം സാധ്യമാവൂവെന്ന് വിദേശകാര്യ മന്ത്രി സുഷമ സ്വരാജ് നേരത്തേ വ്യക്തമാക്കിയിരുന്നു. ഇന്ത്യ-ചൈന-ഭൂട്ടാന് ത്രിരാഷ്ട്ര അതിര്‍ത്തിക്കുസമീപം ചൈനീസ് സൈന്യം റോഡ് നിര്‍മാണം ആരംഭിച്ചുവെന്ന റിപോര്‍ട്ടുകള്‍ ജൂണ്‍ 16ന് പുറത്തുവന്നിരുന്നു. ഇതിനെത്തുടര്‍ന്നാണ് മേഖലയില്‍ സംഘര്‍ഷാവസ്ഥ രൂപപ്പെട്ടത്. അതിര്‍ത്തിയിലെ തല്‍സ്ഥിതി അട്ടിമറിക്കാനാണ് ചൈന ശ്രമിക്കുന്നതെന്ന് റോഡ് നിര്‍മാണത്തെക്കുറിച്ച് ഇന്ത്യ അഭിപ്രായപ്പെട്ടിരുന്നു. ദോക്ലാം വിഷയത്തില്‍ നയതന്ത്രമാര്‍ഗത്തിലൂടെ ഇന്ത്യയുമായി ഉഭയകക്ഷി ചര്‍ച്ചയ്ക്കായി നേരത്തേ തന്നെ ആവശ്യപ്പെട്ടിരുന്നതായി ചൈനീസ് പ്രതിരോധമന്ത്രാലയം വക്താവ് റെന്‍ ഗോക്വിയാങ് പറഞ്ഞു. ഒരുരാജ്യവും ചൈനീസ് സേനയുടെ കഴിവിനെ ചെറുതാക്കിക്കാണില്ല. തങ്ങളുടെ സര്‍വാധിപത്യവും സുരക്ഷാ താല്പര്യങ്ങളും സംരക്ഷിക്കുന്നതിന് പരമാവധി ശ്രമിക്കും. ചര്‍ച്ചകളും തുടര്‍നടപടികളും വൈകിപ്പിക്കുന്നതിനുള്ള തന്ത്രത്തിന്റെ മായാലോകത്തുനിന്ന് ഇന്ത്യ പുറത്തുകടക്കണമെന്നും ഗോക്വിയാങ് അഭിപ്രായപ്പെട്ടു. അതേസമയം, അരുണാചല്‍പ്രദേശിന് മേലുള്ള ചൈനയുടെ അവകാശവാദത്തില്‍ അര്‍ഥമില്ലെന്ന് ചൈനീസ് നിരീക്ഷകനായ വാങ് താവോ പറഞ്ഞു. അതിര്‍ത്തിമേഖലകള്‍ സംബന്ധിച്ച് ഇന്ത്യയും ചൈനയും തമ്മിലുള്ള ബന്ധം മോശമാണ്. ഈ സാഹചര്യത്തില്‍ രാജ്യതാല്പര്യം മാത്രം മുന്‍നിര്‍ത്തിയുള്ള അധിനിവേശം ചൈനയ്ക്ക് ഗുണകരമാവില്ലെന്നും വാങ് താവോ ഒരു ചൈനീസ് മാധ്യമത്തിലെ ലേഖനത്തില്‍ വ്യക്തമാക്കി.
-
തിരുവനന്തപുരം: നേഴ്സുമാരുടെ സംഘടനയായ യുണൈറ്റഡ് നേഴ്സസ് അസോസിയേഷനിലെ സാമ്പത്തിക ക്രമക്കേട് ആസൂത്രിതമെന്ന് ക്രൈംബ്രാഞ്ച്. ഒന്നാം പ്രതിയു...
-
ന്യൂഡല്‍ഹി: തീവ്രവാദ കേസില്‍ പിടിയിലായ യുവാക്കളുടെ വിവരങ്ങള്‍ ചോര്‍ത്തിനല്‍കുന്നതിനും കൂടുതല്‍ പേരെ കേസിലേക്ക് കണ്ണി ചേര്‍ക്കുന്നതി...
-
വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ ക്ലിക് ചെയ്ത് ജോയിൻ ചെയ്യുക https://chat.whatsapp.com/EuXE6LpEDEB69FwQocZhvY വളരെ എളുപ്പത്തിൽ പ്രവാസികൾക്...
-
Audah യിൽ വിസിറ്റിംഗ് വിസയിൽ വന്നവർ രജിസ്റ്റർ ചെയ്യുമ്പോൾ ഒരു ചെറിയ സാങ്കേതിക തകരാർ ഉണ്ട് . ബോർഡർ നമ്പറും ഡേറ്റ് ഓഫ് ബർത്തും കൊടുത്തത് con...
-
തൊടുപുഴ: കാലാവസ്ഥാ വ്യതിയാനം തേന്‍ ഉല്പാദനത്തെ പ്രതികൂലമായി ബാധിച്ചു. കാട്ടിലും നാട്ടിലും പൂക്കാലം ഇല്ലാതായതാണ് തേന്‍ ഉല്പാദനം കുറയാന്‍...
-
രോഗിയുമായി അടുത്ത സമ്പര്‍ക്കം പുലര്‍ത്തുന്നവര്‍ ശ്രദ്ധിക്കണം കോഴിക്കോട് മരണം വിതക്കുന്ന പനിക്ക് കാരണം നിപ്പാ വൈറസാണെന്ന് സ്ഥിരീകരിച്...
-
ശ്രദ്ദിക്കുക നിലവിൽ ഈ സേവനം ഇന്ത്യക്കാർക് ഉപയോഗിക്കാൻ കഴിയില്ല. പാകിസ്ഥാൻ ബംഗ്ലാദേശ് ഇന്ത്യനോഷ്യ ഫിലിപ്പൻസ് ഈജിപ്ത് എന്നീ രാജ്യങ്ങളിലെ...
-
ലോക ചരിത്രത്തെ മാറ്റിമറിച്ചതില്‍ പ്രവാചകനോളം പങ്ക് വഹിച്ച ഒരു വ്യക്തിത്വത്തെ ചരിത്രകാരന്മാര് എവിടെയും അടയാളപ്പെടുത്തിയിട്ടില്ല. ദിവ്യ...
-
1. Bridgefy സമാധാനപരമായ പ്രതിഷേധങ്ങള്‍ പോലും നടക്കുമ്പോള്‍ അത് ആകാവുന്ന രീതിയിലെല്ലാം അടിച്ചമര്‍ത്താന്‍ സര്‍ക്കാറുകള്‍ ശ്രമിക്കാറുണ...
-
കോഴിക്കോട്: ദൈവത്തിന്റെ കൂട്ടുകാരന് ഇബ്രാഹീം നബിയുടെ ത്യാഗസ്മരണകളില്‍ ഇന്നു ബലിപെരുന്നാള്‍. ത്യാഗസ്മരണ ഉണര്‍ത്തി ലോകമെങ്ങും ഇന്ന് ബല ി...