കിൻഷസ: തെക്കൻ കോംഗോയിലെ ലുവാലാബ പ്രവിശ്യയിലെ ഖനിയിലുണ്ടായ മണ്ണിടിച്ചിലില്‍ 28 പേർ മരിച്ചു. നിരവധി പേരെ കാണാതായി. ലുവാലാബയിലെ കോൽവെസി പ്രദേശത്തെ ഖനിയിലാണ് മണ്ണിടിച്ചിലുണ്ടായത്.
പ്രദേശത്ത് രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്. മരണസഖ്യ ഉയരാൻ സാധ്യതയുണ്ടെന്ന് ഗവർണർ റിച്ചാർഡ് മുയെജ് പറഞ്ഞു.