ഫ്രാങ്ക് ഫർട്ട്: സഹപ്രവർത്തകരുടെ മുന്നിൽ ആളാവാനുള്ള ശ്രമത്തിൽ ജർമനിയിൽ ഒരു പുരുഷ നഴ്സ് 90 രോഗികളെ കൊലപ്പെടുത്തി. രണ്ടു രോഗികളെ കൊലപ്പെടുത്തിയ കേസിൽ ജീവപര്യന്തം ശിക്ഷ അനുഭവിക്കുന്ന നീൽസ് ഹോഗൽ എന്ന പ്രതിയെക്കുറിച്ചു കൂടുതൽ അന്വേഷണം നടത്തിയതിനെത്തുടർന്നാണ് 90 പേരുടെ അന്തകനാണിയാളെന്നു വ്യക്തമായത്.
രോഗികൾക്ക് മാരകമായ ഡോസിൽ മരുന്നു കുത്തിവച്ച് ഹൃദയത്തിന്റെ പ്രവർത്തനം തകരാറിലാക്കുകയായിരുന്നു ഇയാളുടെ രീതി. രോഗികൾ തളർന്നുവീഴുന്പോൾ കൃത്രിമ ശ്വാസോച്ഛാസം നൽകി രക്ഷിക്കും. ഈ രീതിയിൽ സഹപ്രവർത്തകരെ ഇംപ്രസു ചെയ്യാനായിരുന്നു നീൽസ് ഹോഗൽ എന്ന നാല്പതുകാരന്റെ ശ്രമം.
എന്നാൽ 90 രോഗികളെങ്കിലും കൊല്ലപ്പെട്ടതിനു തെളിവുണ്ടെന്നു ചീഫ് പോലീസ് ഇൻവെസ്റ്റിഗേറ്റർ ആർനേ ഷ്മിഡ്റ്റ് പത്രസമ്മേളനത്തിൽ അറിയിച്ചു. തെളിവു ശേഖരിക്കാനാവാത്ത മറ്റു 90 കേസുകളും ഉണ്ട്. ഏതാനും കേസുകളിൽ അന്വേഷണം നടക്കുന്നു.
യുദ്ധാനന്തര ജർമനിയിലെ ഏറ്റവും വലിയ കൊലപാതക പരന്പരയാണിതെന്നു പറയപ്പെടുന്നു. 1999നും 2005നും ഇടയ്ക്ക് ഓൾഡൻബർഗ്, ഡെൽമൻഹോസ്റ്റ് പട്ടണങ്ങളിലെ ആശുപത്രികളിൽ ജോലി ചെയ്യുന്പോഴാണു പ്രതി കൊലപാതകങ്ങൾ നടത്തിയത്. നിരവധി കേസുകളിൽ പ്രതി കുറ്റം സമ്മതിച്ചിട്ടുണ്ടെന്നും എല്ലാ കേസുകളും ഓർക്കാൻ കഴിയുന്നില്ലെന്നു പറഞ്ഞെന്നും പോലീസ് വ്യക്തമാക്കി.
രോഗികൾക്ക് മാരകമായ ഡോസിൽ മരുന്നു കുത്തിവച്ച് ഹൃദയത്തിന്റെ പ്രവർത്തനം തകരാറിലാക്കുകയായിരുന്നു ഇയാളുടെ രീതി. രോഗികൾ തളർന്നുവീഴുന്പോൾ കൃത്രിമ ശ്വാസോച്ഛാസം നൽകി രക്ഷിക്കും. ഈ രീതിയിൽ സഹപ്രവർത്തകരെ ഇംപ്രസു ചെയ്യാനായിരുന്നു നീൽസ് ഹോഗൽ എന്ന നാല്പതുകാരന്റെ ശ്രമം.
എന്നാൽ 90 രോഗികളെങ്കിലും കൊല്ലപ്പെട്ടതിനു തെളിവുണ്ടെന്നു ചീഫ് പോലീസ് ഇൻവെസ്റ്റിഗേറ്റർ ആർനേ ഷ്മിഡ്റ്റ് പത്രസമ്മേളനത്തിൽ അറിയിച്ചു. തെളിവു ശേഖരിക്കാനാവാത്ത മറ്റു 90 കേസുകളും ഉണ്ട്. ഏതാനും കേസുകളിൽ അന്വേഷണം നടക്കുന്നു.
യുദ്ധാനന്തര ജർമനിയിലെ ഏറ്റവും വലിയ കൊലപാതക പരന്പരയാണിതെന്നു പറയപ്പെടുന്നു. 1999നും 2005നും ഇടയ്ക്ക് ഓൾഡൻബർഗ്, ഡെൽമൻഹോസ്റ്റ് പട്ടണങ്ങളിലെ ആശുപത്രികളിൽ ജോലി ചെയ്യുന്പോഴാണു പ്രതി കൊലപാതകങ്ങൾ നടത്തിയത്. നിരവധി കേസുകളിൽ പ്രതി കുറ്റം സമ്മതിച്ചിട്ടുണ്ടെന്നും എല്ലാ കേസുകളും ഓർക്കാൻ കഴിയുന്നില്ലെന്നു പറഞ്ഞെന്നും പോലീസ് വ്യക്തമാക്കി.