തിരുവനന്തപുരം: സുപ്രിംകോടതി വിധിയോടെ ഇത്തവണത്തെ സ്വാശ്രയ മെഡിക്കല്‍ പ്രവേശനത്തില്‍ സംഭവിച്ചത് വന്‍ ദുരന്തമാണെന്നും ഇതിന്റെ പൂര്‍ണ ഉത്തരവാദി സര്‍ക്കാരാണെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. അഞ്ചു ലക്ഷം രൂപയായിരിക്കും ഫീസെന്ന ധാരണയില്‍ അഡ്മിഷന് എടുത്ത കുട്ടികള്‍ ഇനി എന്തു ചെയ്യണമെന്ന ചോദ്യത്തിന് സര്‍ക്കാര്‍ മറുപടി പറയണം. ഈ ദുരന്തം സര്‍ക്കാര്‍ ചോദിച്ചുവാങ്ങിയതാണ്. ഹൈക്കോടതിയുടെ അനുകൂല വിധി ഉണ്ടായിട്ടും കൃത്യസമയത്ത് പ്രവേശനം നടത്താതെ ചര്‍ച്ചയുടെ പേരില്‍ ഒത്തുകളി നടത്തിയ സര്‍ക്കാര്‍ മാനേജ്മന്റുകള്‍ക്ക് കോടതിയില്‍ പോകാന്‍ യഥേഷ്ടം സമയം സമ്മാനിക്കുകയായിരുന്നു. ജൂലൈ 17നാണ് അഞ്ചു ലക്ഷം രൂപ ഫീസില്‍ പ്രവേശനം നടത്താന്‍ ഹൈക്കോടതി അനുമതി നല്‍കിയത്. വീണ്ടും ഒരുമാസം കഴിഞ്ഞാണ് സര്‍ക്കാര്‍ സ്വാശ്രയ കോളജുകളില്‍ പ്രവേശന നടപടികള്‍ തുടങ്ങിയത്. അതിനിടയില്‍ കോളജുകള്‍ കോടതിയെ സമീപിച്ചു. സുപ്രിംകോടതിയിലാകട്ടെ സംസ്ഥാനത്തെ യഥാര്‍ഥ വസ്തുതകള്‍ നിരത്തി കേസ് നടത്തുന്നതില്‍ സര്‍ക്കാര്‍ ദയനീയമായി പരാജയപ്പെട്ടു. അവിടെയും ഒത്തുകളിയാണ് നടന്നത്. കഴിഞ്ഞ വര്‍ഷം 10 ലക്ഷം രൂപ ഫീസ് പ്രത്യേക പരിതഃസ്ഥിതിയില്‍ രണ്ടു കോളജുകള്‍ക്കു മാത്രമായി കോടതി അനുവദിച്ചതാണ്. മറ്റ് കോളജുകളില്‍ നാലു തരം ഫീസാണ് നിലനിന്നിരുന്നത്. ഈ വസ്തുത കോടതിയെ ബോധ്യപ്പെടുത്താന്‍ സര്‍ക്കാരിനു കഴിയാതെപോയി. ഉത്തരവുകള്‍ മാറ്റിമാറ്റിയിറക്കി തുടക്കം മുതല്‍ പൂര്‍ണമായ ആശയക്കുഴപ്പം സൃഷ്ടിക്കാനാണ് സര്‍ക്കാര്‍ ശ്രമിച്ചത്. സാധാരണക്കാര്‍ക്ക് താങ്ങാനാവാത്ത അന്യായ ഫീസില്‍ അധ്യയനം നടത്തിയാല്‍ അത് സമൂഹത്തില്‍ ദൂരവ്യാപകമായ പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കും. അമിത ഫീസ് കാരണം 90 പിജി സീറ്റുകള്‍ ഒഴിഞ്ഞുകിടക്കുന്ന കാര്യം മറക്കരുതെന്നും ചെന്നിത്തല പറഞ്ഞു. അഞ്ചു ലക്ഷം രൂപയ്ക്ക് പഠിപ്പിക്കാന്‍ അവസരം കിട്ടിയിട്ടും അതു പാഴാക്കി ഫീസ് 11 ലക്ഷം രൂപയാക്കേണ്ടിവന്നത് കേരളം കണ്ട ഏറ്റവും നിഷ്ഠുരമായ വിദ്യാര്‍ഥി വഞ്ചനയാണെന്നു കെപിസിസി പ്രസിഡന്റ് എം എം ഹസന് പറഞ്ഞു. വിദ്യാര്‍ഥികളുടെ ഭാവി ഇരുട്ടിലാക്കിയതിനു സര്‍ക്കാര്‍ ജനങ്ങളോട് മറുപടി പറയേണ്ടിവരും. വിധിക്കെതിരേ നിയമ നടപടി സ്വീകരിക്കണമെന്നും ഹസന് ആവശ്യപ്പെട്ടു.
-
തിരുവനന്തപുരം: നേഴ്സുമാരുടെ സംഘടനയായ യുണൈറ്റഡ് നേഴ്സസ് അസോസിയേഷനിലെ സാമ്പത്തിക ക്രമക്കേട് ആസൂത്രിതമെന്ന് ക്രൈംബ്രാഞ്ച്. ഒന്നാം പ്രതിയു...
-
ന്യൂഡല്‍ഹി: തീവ്രവാദ കേസില്‍ പിടിയിലായ യുവാക്കളുടെ വിവരങ്ങള്‍ ചോര്‍ത്തിനല്‍കുന്നതിനും കൂടുതല്‍ പേരെ കേസിലേക്ക് കണ്ണി ചേര്‍ക്കുന്നതി...
-
വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ ക്ലിക് ചെയ്ത് ജോയിൻ ചെയ്യുക https://chat.whatsapp.com/EuXE6LpEDEB69FwQocZhvY വളരെ എളുപ്പത്തിൽ പ്രവാസികൾക്...
-
Audah യിൽ വിസിറ്റിംഗ് വിസയിൽ വന്നവർ രജിസ്റ്റർ ചെയ്യുമ്പോൾ ഒരു ചെറിയ സാങ്കേതിക തകരാർ ഉണ്ട് . ബോർഡർ നമ്പറും ഡേറ്റ് ഓഫ് ബർത്തും കൊടുത്തത് con...
-
തൊടുപുഴ: കാലാവസ്ഥാ വ്യതിയാനം തേന്‍ ഉല്പാദനത്തെ പ്രതികൂലമായി ബാധിച്ചു. കാട്ടിലും നാട്ടിലും പൂക്കാലം ഇല്ലാതായതാണ് തേന്‍ ഉല്പാദനം കുറയാന്‍...
-
രോഗിയുമായി അടുത്ത സമ്പര്‍ക്കം പുലര്‍ത്തുന്നവര്‍ ശ്രദ്ധിക്കണം കോഴിക്കോട് മരണം വിതക്കുന്ന പനിക്ക് കാരണം നിപ്പാ വൈറസാണെന്ന് സ്ഥിരീകരിച്...
-
ശ്രദ്ദിക്കുക നിലവിൽ ഈ സേവനം ഇന്ത്യക്കാർക് ഉപയോഗിക്കാൻ കഴിയില്ല. പാകിസ്ഥാൻ ബംഗ്ലാദേശ് ഇന്ത്യനോഷ്യ ഫിലിപ്പൻസ് ഈജിപ്ത് എന്നീ രാജ്യങ്ങളിലെ...
-
ലോക ചരിത്രത്തെ മാറ്റിമറിച്ചതില്‍ പ്രവാചകനോളം പങ്ക് വഹിച്ച ഒരു വ്യക്തിത്വത്തെ ചരിത്രകാരന്മാര് എവിടെയും അടയാളപ്പെടുത്തിയിട്ടില്ല. ദിവ്യ...
-
1. Bridgefy സമാധാനപരമായ പ്രതിഷേധങ്ങള്‍ പോലും നടക്കുമ്പോള്‍ അത് ആകാവുന്ന രീതിയിലെല്ലാം അടിച്ചമര്‍ത്താന്‍ സര്‍ക്കാറുകള്‍ ശ്രമിക്കാറുണ...
-
കോഴിക്കോട്: ദൈവത്തിന്റെ കൂട്ടുകാരന് ഇബ്രാഹീം നബിയുടെ ത്യാഗസ്മരണകളില്‍ ഇന്നു ബലിപെരുന്നാള്‍. ത്യാഗസ്മരണ ഉണര്‍ത്തി ലോകമെങ്ങും ഇന്ന് ബല ി...