കാബൂള്‍: അഫ്ഗാനില്‍ 48 മണിക്കൂറിനിടെ രണ്ട് ബോംബാക്രമണങ്ങള്‍. ഹിറാത്ത്് പ്രവിശ്യയില്‍ ശിയാ പള്ളിക്കു സമീപമുണ്ടായ ബോംബാക്രമണത്തില്‍ 29 പേര് കാല്ലപ്പെട്ടു. 70ഓളം പേര്‍ക്ക് പരിക്കേറ്റു. ചൊവ്വാഴ്ച രാത്രിയോടെയായിരുന്നു ആക്രമണം. ഉത്തരവാദിത്തം ഐഎസ് ഏറ്റെടുത്തു. കാണ്ഡഹാറില്‍ നാറ്റോ സൈനികസംഘത്തിന് നേര്‍ക്കാണ് രണ്ടാമത്തെ ആക്രമണം. ഇന്നലെ ഉച്ചയോടെയുണ്ടായ ആക്രമണത്തിന്റെ ഉത്തരവാദിത്തം താലിബാന് ഏറ്റെടുത്തു. ശരീരത്തില്‍ സ്ഫോടകവസ്തുക്കള്‍ ധരിച്ച ഒന്നിലധികം പേരുള്‍പ്പെടുന്ന സംഘമാണ് ഹിറാത്തിലെ മസ്ജിദില്‍ ബോംബാക്രമണം നടത്തിയതെന്ന് പോലിസ് വക്താവ് അബ്ദുല്ലാഹി വാലിസാദ അറിയിച്ചു. സ്ഫോടനത്തിനു മുമ്പായി ഇവര്‍ വിശ്വാസികള്‍ക്ക്നേരെ വെടിയുതിര്‍ക്കുകയും ഗ്രനേഡുകള്‍ പ്രയോഗിക്കുകയും ചെയ്തതായി ദൃക്സാക്ഷികള്‍ മൊഴിനല്‍കി. അതേസമയം, ആക്രമണം നേരിടുന്നതില്‍ പോലിസ് പരാജയപ്പെട്ടതായി പ്രദേശവാസികള്‍ കുറ്റപ്പെടുത്തി. മസ്ജിദില്‍ പോലിസ് കാവലുണ്ടായിരുന്നെങ്കിലും വെടിവയ്പിനെത്തുടര്‍ന്ന് കാവല്ക്കാര് ഭയന്നോടിയെന്നും ഇതിനെത്തുടര്‍ന്ന് പോലിസും നാട്ടുകാരുമായി സംഘര്‍ഷമുണ്ടായതായും പ്രാദേശിക മാധ്യമങ്ങള്‍ റിപോര്‍ട്ട് ചെയ്തു. ആക്രമണത്തില്‍ പ്രതിഷേധിച്ച് മസ്ജിദ് പരിസരത്ത് റാലി സംഘടിപ്പിച്ചു. ശിയ, സുന്നി വിഭാഗക്കാര്‍ ഒരുമിച്ചാണ് റാലിയില്‍ പങ്കെടുക്കുന്നതെന്ന് സംഘാടകര്‍ അറിയിച്ചു. കാണ്ഡഹാറില്‍ സൈന്യത്തിന്റെ വാഹനവ്യൂഹത്തിനു നേര്‍ക്കായിരുന്നു ആക്രമണം. സ്ഫോടനത്തില്‍ നാറ്റോ സേനയുടെ രണ്ട് വാഹനങ്ങള്‍ പൂര്‍ണമായും കത്തിനശിച്ചതായി ദൃക്സാക്ഷികള്‍ അറിയിച്ചു. വാഹനത്തിനകത്ത് എത്ര പേരുണ്ടായിരുന്നെന്ന് വ്യക്തമല്ല.
Friday, 4 August 2017
അഫ്ഗാനില്‍ 48 മണിക്കൂറിനിടെ രണ്ട് ബോംബാക്രമണങ്ങള്‍
കാബൂള്‍: അഫ്ഗാനില്‍ 48 മണിക്കൂറിനിടെ രണ്ട് ബോംബാക്രമണങ്ങള്‍. ഹിറാത്ത്് പ്രവിശ്യയില്‍ ശിയാ പള്ളിക്കു സമീപമുണ്ടായ ബോംബാക്രമണത്തില്‍ 29 പേര് കാല്ലപ്പെട്ടു. 70ഓളം പേര്‍ക്ക് പരിക്കേറ്റു. ചൊവ്വാഴ്ച രാത്രിയോടെയായിരുന്നു ആക്രമണം. ഉത്തരവാദിത്തം ഐഎസ് ഏറ്റെടുത്തു. കാണ്ഡഹാറില്‍ നാറ്റോ സൈനികസംഘത്തിന് നേര്‍ക്കാണ് രണ്ടാമത്തെ ആക്രമണം. ഇന്നലെ ഉച്ചയോടെയുണ്ടായ ആക്രമണത്തിന്റെ ഉത്തരവാദിത്തം താലിബാന് ഏറ്റെടുത്തു. ശരീരത്തില്‍ സ്ഫോടകവസ്തുക്കള്‍ ധരിച്ച ഒന്നിലധികം പേരുള്‍പ്പെടുന്ന സംഘമാണ് ഹിറാത്തിലെ മസ്ജിദില്‍ ബോംബാക്രമണം നടത്തിയതെന്ന് പോലിസ് വക്താവ് അബ്ദുല്ലാഹി വാലിസാദ അറിയിച്ചു. സ്ഫോടനത്തിനു മുമ്പായി ഇവര്‍ വിശ്വാസികള്‍ക്ക്നേരെ വെടിയുതിര്‍ക്കുകയും ഗ്രനേഡുകള്‍ പ്രയോഗിക്കുകയും ചെയ്തതായി ദൃക്സാക്ഷികള്‍ മൊഴിനല്‍കി. അതേസമയം, ആക്രമണം നേരിടുന്നതില്‍ പോലിസ് പരാജയപ്പെട്ടതായി പ്രദേശവാസികള്‍ കുറ്റപ്പെടുത്തി. മസ്ജിദില്‍ പോലിസ് കാവലുണ്ടായിരുന്നെങ്കിലും വെടിവയ്പിനെത്തുടര്‍ന്ന് കാവല്ക്കാര് ഭയന്നോടിയെന്നും ഇതിനെത്തുടര്‍ന്ന് പോലിസും നാട്ടുകാരുമായി സംഘര്‍ഷമുണ്ടായതായും പ്രാദേശിക മാധ്യമങ്ങള്‍ റിപോര്‍ട്ട് ചെയ്തു. ആക്രമണത്തില്‍ പ്രതിഷേധിച്ച് മസ്ജിദ് പരിസരത്ത് റാലി സംഘടിപ്പിച്ചു. ശിയ, സുന്നി വിഭാഗക്കാര്‍ ഒരുമിച്ചാണ് റാലിയില്‍ പങ്കെടുക്കുന്നതെന്ന് സംഘാടകര്‍ അറിയിച്ചു. കാണ്ഡഹാറില്‍ സൈന്യത്തിന്റെ വാഹനവ്യൂഹത്തിനു നേര്‍ക്കായിരുന്നു ആക്രമണം. സ്ഫോടനത്തില്‍ നാറ്റോ സേനയുടെ രണ്ട് വാഹനങ്ങള്‍ പൂര്‍ണമായും കത്തിനശിച്ചതായി ദൃക്സാക്ഷികള്‍ അറിയിച്ചു. വാഹനത്തിനകത്ത് എത്ര പേരുണ്ടായിരുന്നെന്ന് വ്യക്തമല്ല.
-
തിരുവനന്തപുരം: നേഴ്സുമാരുടെ സംഘടനയായ യുണൈറ്റഡ് നേഴ്സസ് അസോസിയേഷനിലെ സാമ്പത്തിക ക്രമക്കേട് ആസൂത്രിതമെന്ന് ക്രൈംബ്രാഞ്ച്. ഒന്നാം പ്രതിയു...
-
ന്യൂഡല്‍ഹി: തീവ്രവാദ കേസില്‍ പിടിയിലായ യുവാക്കളുടെ വിവരങ്ങള്‍ ചോര്‍ത്തിനല്‍കുന്നതിനും കൂടുതല്‍ പേരെ കേസിലേക്ക് കണ്ണി ചേര്‍ക്കുന്നതി...
-
വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ ക്ലിക് ചെയ്ത് ജോയിൻ ചെയ്യുക https://chat.whatsapp.com/EuXE6LpEDEB69FwQocZhvY വളരെ എളുപ്പത്തിൽ പ്രവാസികൾക്...
-
Audah യിൽ വിസിറ്റിംഗ് വിസയിൽ വന്നവർ രജിസ്റ്റർ ചെയ്യുമ്പോൾ ഒരു ചെറിയ സാങ്കേതിക തകരാർ ഉണ്ട് . ബോർഡർ നമ്പറും ഡേറ്റ് ഓഫ് ബർത്തും കൊടുത്തത് con...
-
തൊടുപുഴ: കാലാവസ്ഥാ വ്യതിയാനം തേന്‍ ഉല്പാദനത്തെ പ്രതികൂലമായി ബാധിച്ചു. കാട്ടിലും നാട്ടിലും പൂക്കാലം ഇല്ലാതായതാണ് തേന്‍ ഉല്പാദനം കുറയാന്‍...
-
രോഗിയുമായി അടുത്ത സമ്പര്‍ക്കം പുലര്‍ത്തുന്നവര്‍ ശ്രദ്ധിക്കണം കോഴിക്കോട് മരണം വിതക്കുന്ന പനിക്ക് കാരണം നിപ്പാ വൈറസാണെന്ന് സ്ഥിരീകരിച്...
-
ശ്രദ്ദിക്കുക നിലവിൽ ഈ സേവനം ഇന്ത്യക്കാർക് ഉപയോഗിക്കാൻ കഴിയില്ല. പാകിസ്ഥാൻ ബംഗ്ലാദേശ് ഇന്ത്യനോഷ്യ ഫിലിപ്പൻസ് ഈജിപ്ത് എന്നീ രാജ്യങ്ങളിലെ...
-
ലോക ചരിത്രത്തെ മാറ്റിമറിച്ചതില്‍ പ്രവാചകനോളം പങ്ക് വഹിച്ച ഒരു വ്യക്തിത്വത്തെ ചരിത്രകാരന്മാര് എവിടെയും അടയാളപ്പെടുത്തിയിട്ടില്ല. ദിവ്യ...
-
1. Bridgefy സമാധാനപരമായ പ്രതിഷേധങ്ങള്‍ പോലും നടക്കുമ്പോള്‍ അത് ആകാവുന്ന രീതിയിലെല്ലാം അടിച്ചമര്‍ത്താന്‍ സര്‍ക്കാറുകള്‍ ശ്രമിക്കാറുണ...
-
കോഴിക്കോട്: ദൈവത്തിന്റെ കൂട്ടുകാരന് ഇബ്രാഹീം നബിയുടെ ത്യാഗസ്മരണകളില്‍ ഇന്നു ബലിപെരുന്നാള്‍. ത്യാഗസ്മരണ ഉണര്‍ത്തി ലോകമെങ്ങും ഇന്ന് ബല ി...