ബെംഗളൂരു ∙ കടുത്ത ഗോള്‍വരച്ച നേരിട്ടുവന്ന ഐഎസ്എൽ നാലാം സീസണിന് ഗോൾ മഴ സമ്മാനിച്ച് പുണെ സിറ്റി എഫ്സിക്കു പിന്നാലെ ബെംഗളൂരു എഫ്സിയും. ഇന്നു നടന്ന രണ്ടാം മൽസരത്തിൽ കരുത്തരായ ഡൽഹി ഡൈനാമോസിനെ ഒന്നിനെതിരെ നാലു ഗോളുകൾക്കാണ് ബെംഗളൂരു വീഴ്ത്തിയത്.
Thursday, 28 December 2017
Friday, 15 December 2017
Thursday, 7 December 2017
മലപ്പുറം പാസ്പോര്‍ട്ട് ഓഫീസിന്റെ പ്രവര്‍ത്തനം പുനരാരംഭിക്കും
നിര്‍ത്തലാക്കിയ മലപ്പുറം പാസ്പോര്‍ട്ട് ഓഫീസിന്റെ പ്രവര്‍ത്തനം പുനരാരംഭിക്കും. ഇത് സംബന്ധിച്ച ഉത്തരവ് വിദേശകാര്യ മന്ത്രാലയം പുറത്തിറക്കി.
അവതാരക ദുല്‍ഖറെന്ന് വിളിച്ചു; നിവിന്‍ പോളി പ്രതികരിച്ചതിങ്ങനെ
തമിഴ് ചിത്രം റിച്ചി റിലീസ് ചെയ്യാനിരിക്കെ തമിഴ് ചാനലുകള്‍ക്ക് അഭിമുഖം നല്കുന്ന തിരക്കിലാണ് നിവിന്‍ പോളി.
Monday, 27 November 2017
പാക്കിസ്ഥാൻ 70 വർഷം ശ്രമിച്ചിട്ട് നടന്നില്ല; മൂന്നു വർഷംകൊണ്ട് ബിജെപി സാധിച്ചു: കേജ്രിവാൾ

ന്യൂഡൽഹി ∙ പാക്കിസ്ഥാന്റെ ചാരസംഘടനയായ ഐഎസ്ഐക്ക് കഴിഞ്ഞ 70 വർഷം കൊണ്ട് സാധിക്കാത്തത് വെറും മൂന്നു വർഷം കൊണ്ട് സാധിച്ചവരാണ് നരേന്ദ്ര മോദി സർക്കാരെന്ന് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാൾ.
Saturday, 25 November 2017
ഈജിപ്ത് സ്ഫോടനം: ‘അതിഭീകര’ തിരിച്ചടി ഉറപ്പെന്ന് പ്രസിഡന്റ്, വ്യോമാക്രമണം തുടങ്ങി

കയ്റോ ∙ ആധുനിക ഈജിപ്തിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ടത് 235 പേരാണെന്നു സ്ഥിരീകരണം.
Monday, 4 September 2017
ഹാദിയ വീട്ടുതടങ്കലിൽ: മനുഷ്യാവകാശ കമ്മീഷൻ അന്വേഷണത്തിന് ഉത്തരവിട്ടു
കോട്ടയം: വൈക്കം സ്വദേശിനി ഹാദിയയെ മാതാപിതാക്കൾ വീട്ടുതടങ്കലിൽ പാർപ്പിച്ചിരിക്കുകയാണെന്ന പരാതിയിൽ അന്വേഷണത്തിന് ഉത്തരവിട്ട് മനുഷ്യാവകാശ കമ്മീഷൻ.
റോഹിന്‍ഗ്യന്‍ കുഞ്ഞുങ്ങളെ മ്യാന്മര് സൈന്യം തലയറുത്തു കൊന്നു
യംഗൂണ്‍: മ്യാന്മര് സൈന്യം റോഹിന്‍ഗ്യന്‍ കുഞ്ഞുങ്ങളെ തലയറുത്തു കൊല്ലുകയും സാധാരണക്കാരെ ജീവനോടെ ചുട്ടെരിക്കുകയും ചെയ്യുന്നതായി ദൃക്സാക്ഷികള്‍ അറിയിച്ചു.
പച്ചക്കറി വില കുതിച്ചുയര്‍ന്നു; കൈ പൊള്ളി ഓണസദ്യ

കൊച്ചി: ഓണത്തലേന്ന് സകല വിലനിയന്ത്രണങ്ങളും കാറ്റില്‍ പറത്തി അവശ്യസാധന വില കുതിച്ചുയര്‍ന്നു.
തീര്‍ഥാടകര്‍ ഇനി പ്രവാചക നഗരിയിലേക്ക്: ഹജ്ജിന് ഇന്ന് പരിസമാപ്തി
മക്ക: അവസാനത്തെ ജംറയിലെ കല്ലേറും പൂര്‍ത്തിയാക്കി ഈ വര്‍ഷത്തെ ഹജ്ജിനു ഇന്ന് പരിസമാപ്തിയാകും. പ്രധാന കര്‍മങ്ങള്‍ കഴിഞ്ഞതോടെ ഞായറാഴ്ചയിലെ കല്ലേറ് പൂര്‍ത്തിയാക്കി പകുതിയോളം ഹാജിമാര്‍ മിനായില്‍നിന്നു വൈകിട്ടോടെ പുറപ്പെട്ടു. അവശേഷിക്കുന്നവര്‍ ഇന്നത്തെ കല്ലേറ് കര്‍മങ്ങള്‍ കൂടി പൂര്‍ത്തീകരിച്ചു മിനാ താഴ്വാരം വിടും.
Sunday, 3 September 2017
സ്പീക്കറുടെ എഫ്ബി പോസ്റ്റിന് താഴെ സംഘപരിവാര സൈബര്‍ ആക്രമണം : ചുട്ടമറുപടിയുമായി സ്പീക്കര്‍
പൊന്നാനി: സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന്റെ എഫ്ബി പോസ്റ്റിന് താഴെ സംഘപരിവാരത്തിന്റെ സൈബര്‍ ആക്രമണം.
മോദി ചോദ്യങ്ങള്‍ അനുവദിക്കില്ല: ബിജെപി എംപി
ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദി വിളിച്ചുചേര്‍ക്കുന്ന പാര്‍ട്ടി എംപിമാരുടെ യോഗങ്ങളില്‍ തങ്ങളെ ചോദ്യങ്ങള്‍ ചോദിക്കാന്‍ അനുവദിക്കാറില്ലെന്ന് ബിജെപി എംപി.
കേന്ദ്രമന്ത്രിസഭാ പുനഃസംഘടന ഇന്ന്; അല്‍ഫോന്‍സ് കണ്ണന്താനം സഹമന്ത്രി
ന്യൂഡല്‍ഹി: കേരളത്തില്‍ നിന്നുള്ള അല്‍ഫോന്‍സ് കണ്ണന്താനം ഉള്‍പ്പെടെ ഒന്‍പത് പുതുമുഖങ്ങളെ ഉള്‍പ്പെടുത്തി കേന്ദ്രമന്ത്രിസഭാ പുനഃസംഘടന ഇന്ന് നടക്കും. രാവിലെ 10നാണ് സത്യപ്രതിജ്ഞ. നിലവില്‍ മന്ത്രിമാരായ എതാനും പേരെ പാര്‍ട്ടി ചുമതലയിലേക്ക് മാറ്റിയും പുതുമുഖങ്ങളെ ഉള്‍പ്പെടുത്തിയുമാണ് പുനഃസംഘടന.
58,600 റോഹിന്‍ഗ്യകള്‍ പലായനം ചെയ്തു
കോക്സ്ബസാര്‍: വടക്കുപടിഞ്ഞാറന്‍ മ്യാന്മറില് റോഹിന്‍ഗ്യ ഭൂരിപക്ഷപ്രദേശങ്ങളില്‍ 2,600ലധികം വീടുകള്‍ സൈന്യം അഗ്നിക്കിരയായതായി കണക്കുകള്‍. കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ സംഘര്‍ഷങ്ങളെത്തുടര്‍ന്ന് 58,600ലധികം റോഹിന്‍ഗ്യകള്‍ അയല്‍രാജ്യമായ ബംഗ്ലാദേശിലേക്കു പലായനം ചെയ്തതായി യുഎന്‍ അഭയാര്‍ഥി ഏജന്‍സി (യുഎന്‍എച്ച്സിആര്‍) അറിയിച്ചു.
ഹജ്ജ് പരിസമാപ്തിയിലേക്ക്
മക്ക: പ്രപഞ്ചനാഥന്റെ വിളിക്കുത്തരമേകി ജനലക്ഷങ്ങള്‍ സംഗമിച്ച പരിശുദ്ധ ഹജ്ജ് അവസാന ഘട്ടത്തിലേക്കു നീങ്ങുന്നു. ഹജ്ജിന്റെ നാലാം ദിനത്തിലെ കല്ലേറുകര്‍മം പൂര്‍ത്തിയാക്കിയ ഹാജിമാര്‍ മിനായിലെ തമ്പുകളില്‍ വിശ്രമിക്കുകയാ ണ്.
ബലിമാംസത്തിനു കാവല്‍ നിന്ന ഹിന്ദു യുവാക്കളുടെ ഫോട്ടോ വൈറലായി
പെരിന്തല്‍മണ്ണ: ബലിയറുത്ത ശേഷം ജുമുഅ നമസ്ക്കാരത്തിന് മുസ്ലിം വിശ്വാസികള്‍ പള്ളിയില്‍ പോയപ്പോള്‍ ബലി മാംസത്തിന് കാവല്‍ നിന്ന ഹിന്ദു യുവാക്കളുടെ ഫോട്ടോ മലപ്പുറം മത സൗഹാര്‍ദത്തിന്റെ നേര്‍സാക്ഷ്യമായത് സമുഹമാധ്യമങ്ങളില്‍ വൈറലായി.
ബഹിരാകാശവാസത്തിൽ റിക്കാർഡിട്ട് പെഗ്ഗി മടങ്ങിയെത്തുന്നു
അസ്റ്റാന: ബഹിരാകാശവാസത്തിൽ ചരിത്രനേട്ടം കുറിച്ച് അമേരിക്കൻ ബഹിരാകാശസഞ്ചാരി പെഗ്ഗി വിറ്റ്സൺ ഭൂമിയിലേക്ക്. രാജ്യാന്തര ബഹിരാകാശ സ്റ്റേഷനിലെ ആദ്യത്തെ വനിതാ കമാൻഡറായ പെഗ്ഗി 288 ദിവസത്തെ താമസത്തിനുശേഷമാണ് മടങ്ങിയത്.
ചിരിച്ചു കളിക്കാൻ ഇന്ത്യ
കൊളംബോ: വിജയത്തുടർച്ചയ്ക്ക് ഇന്ത്യൻ പടയും ജീവൻമരണ പോരാട്ടത്തിന് ലങ്കൻ പടയും സുസജ്ജം; ഇന്ന് ഇന്ത്യ - ശ്രീലങ്ക ഏകദിന പരന്പരയിലെ അവസാനമത്സരം.
അഞ്ചാം തലമുറ വെർണ
ഓട്ടോസ്പോട്ട് / ഐബി
ഇന്ത്യൻ വാഹനപ്രേമികളുടെ ബജറ്റിനിണങ്ങുന്ന വാഹനങ്ങൾ നല്കാൻ മത്സരിക്കുന്ന കന്പനിയാണ് ഹ്യുണ്ടായ്. അതുകൊണ്ടുതന്നെ രാജ്യത്തെ ഏറ്റവും വലിയ രണ്ടാമത്തെ കന്പനിയായി മാറാനും ഹ്യുണ്ടായിക്കു കഴിഞ്ഞു. കോംപാക്ട് സെഡാൻ വിഭാഗത്തിൽ അടുത്തിടെ ഹ്യുണ്ടായ് അവതരിപ്പിച്ച അഞ്ചാം തലമുറ വെർണ അടിമുടി മാറ്റങ്ങളുമായാണ് എത്തിയിരിക്കുന്നത്. ഈ വിഭാഗത്തിൽ മറ്റു വാഹനങ്ങൾക്കൊന്നും ഇല്ലാത്ത നിരവധി പ്രത്യേകതകളും വെർണയിൽ ഹ്യുണ്ടായ് കരുതിയിട്ടുണ്ട്.
ജിഎസ്ടി: ലേറ്റ് ഫീ ഒഴിവാക്കി, റിട്ടേൺ തിരുത്താൻ അവസരം
ന്യൂഡൽഹി: ജൂലൈയിലെ ജിഎസ്ടി (ചരക്കുസേവനനികുതി) റിട്ടേണുകൾ സമർപ്പിക്കുന്നവർക്കു ലേറ്റ് ഫീ ഒഴിവാക്കി. റിട്ടേണുകളിലെ തെറ്റ് തിരുത്താൻ അവസരവും നൽകി. ദിവസം 100 രൂപ വീതമായിരുന്നു ലേറ്റ് ഫീ.
ദുബായിലെ ടാക്സികളിൽ നിരീക്ഷണ കാമറ വരുന്നു
ദുബായ്: ദുബായിലെ എല്ലാ ടാക്സി വാഹനങ്ങളിലും അടുത്ത വർഷം മുതൽ നിരീക്ഷണ കാമറകൾ ഘടിപ്പിക്കും. ഒരു വർഷം കൊണ്ട് പദ്ധതി പൂർത്തിയാക്കുമെന്ന് ദുബായ് റോഡ് ആന്റ് ട്രാൻസ്പോർട്ട് അതോറിറ്റി അറിയിച്ചു. ഇവിടെ സർവീസ് നടത്തുന്ന 10221 ടാക്സികളിലും കാമറകൾ ഘടിപ്പിച്ച് സേവനം കൂടുതൽ സുതാര്യവും സുരക്ഷിതവുമാക്കാനാണ് അതോറിറ്റിയുടെ നീക്കം.
ഹൈഡ്രജൻ ബോംബ് വഹിക്കാൻ ശേഷിയുള്ള മിസൈൽ വികസിപ്പിച്ചെന്ന് ഉത്തരകൊറിയ
പ്യോംഗ്യാംഗ്: ഹൈഡ്രജൻ ബോംബ് ഉൾപ്പടെയുള്ള കൂടുതൽ വിനാശകരമായ ആയുധങ്ങൾ വഹിക്കാൻ ശേഷിയുള്ള മിസൈൽ വികസിപ്പിച്ചെടുത്തെന്ന അവകാശവാദവുമായി ഉത്തരകൊറിയ.
Friday, 1 September 2017
ജംറയില്‍ കല്ലേറ് കര്‍മം ആരംഭിച്ചു; തിരക്കൊഴിവാക്കാന്‍ ആഭ്യന്തര തീര്‍ഥാടകര്‍ക്ക് കടുത്ത നിയന്ത്രണം
മിന: ഹജ്ജിന്റെ പ്രധാന ചടങ്ങുകളിലൊന്നായ ജംറയിലെ കല്ലേറ് കര്‍മം ആരംഭിച്ചു . അറഫ സംഗമത്തിന് ശേഷം ഇന്നലെ മുസ്ദലിഫയില്‍ രാപാര്‍ത്ത ഹാജിമാര്‍ കല്ലുകള്‍ ശേഖരിച്ചാണ് പുലര്‍ച്ചെ മിനായില്‍ തിരിച്ചെത്തിയത്.
ത്യാഗസ്മരണയില്‍ ബലിപെരുന്നാള്‍ ഇന്ന്
കോഴിക്കോട്: ദൈവത്തിന്റെ കൂട്ടുകാരന് ഇബ്രാഹീം നബിയുടെ ത്യാഗസ്മരണകളില്‍ ഇന്നു ബലിപെരുന്നാള്‍. ത്യാഗസ്മരണ ഉണര്‍ത്തി ലോകമെങ്ങും ഇന്ന് ബല ിപെരുന്നാള്‍.
ഒമാന്‍ അടക്കമുള്ള ഗള്‍ഫ് രാജ്യങ്ങളിലും ഇന്നാണ് പെരുന്നാള്‍. ഉത്തരേന്ത്യയിലെ ചിലഭാഗങ്ങളിലും പാകിസ്താനിലും ബംഗ്ലാദേശിലും നാളെയാണ് പെരുന്നാള്‍ ആഘോഷിക്കുക. ഇന്ന് രാവിലെ വിവിധ പള്ളികളില്‍ പെരുന്നാള്‍ നിസ്ക്കാരം നടക്കും. തുടര്‍ന്നാണ് ബലിയര്പണം നടക്കുക.
ഒമാന്‍ അടക്കമുള്ള ഗള്‍ഫ് രാജ്യങ്ങളിലും ഇന്നാണ് പെരുന്നാള്‍. ഉത്തരേന്ത്യയിലെ ചിലഭാഗങ്ങളിലും പാകിസ്താനിലും ബംഗ്ലാദേശിലും നാളെയാണ് പെരുന്നാള്‍ ആഘോഷിക്കുക. ഇന്ന് രാവിലെ വിവിധ പള്ളികളില്‍ പെരുന്നാള്‍ നിസ്ക്കാരം നടക്കും. തുടര്‍ന്നാണ് ബലിയര്പണം നടക്കുക.
Thursday, 31 August 2017
മാനവസാഹോദര്യത്തിന്റെ അറഫാസംഗമം ഇന്ന്
മിന: ഒരേ വേഷവും മനസും ലക്ഷ്യവുമായി പാല്ക്കടല് കണക്കെ പരന്നൊഴുകിയ ഹാജിമാര്‍ മിനയെ ധന്യമാക്കി അറഫയിലേക്ക് നീങ്ങിത്തുടങ്ങി. അല്ലാഹുവിന്റെ വിളിക്ക് ഉത്തരം നല്കി അഷ്ടദിക്കുകളില്‍ നിന്നെത്തിയ ഹാജിമാര്‍ ഇന്ന് അറഫയില്‍ സംഗമിക്കും.
ഒരേ വസ്ത്രം, ഒരേ മനസ്സ്, ഒരേ ലക്ഷ്യം; അറഫാ സംഗമം ഇന്ന്

അറഫ/മിന: ഒരേ വസ്ത്രവും മനസ്സും ലക്ഷ്യവുമായി പാല് കടല്‍ കണക്കെ പരന്നൊഴുകിയ ഹാജിമാര്‍ മിനയെ ധന്യമാക്കി അറഫയിലേക്ക് നീങ്ങിത്തുടങ്ങി. അല്ലാഹുവിന്റെ വിളിക്കുത്തരം നല്കി അഷ്ട ദിക്കുകളില്‍ നിന്ന് ഒഴുകിയെത്തിയ ഹാജിമാര്‍ ഇന്ന് അറഫയില്‍ സംഗമിക്കും. ലോകത്തിലെ ഏറ്റവും വലിയ ജന സംഗമമാണ് ഹജ്ജിന്റെ സുപ്രധാന കര്‍മ്മം കൂടിയായ അറഫാ സംഗമം. ഇന്നലെ മിനായില്‍ ധന്യമാക്കിയ ഹാജിമാര്‍ രാത്രി നിസ്കാര ശേഷം 15 കിലോമീറ്റര്‍ അകലെയുള്ള അറഫാ സംഗമ ഭൂമിയെ ലക്ഷ്യമാക്കി നീങ്ങി തുടങ്ങി.
ഹാജിമാര്‍ ഇന്നുമുതല്‍ മിനാ താഴ്വരയിലെ ടെന്റുകളില്‍
മക്ക: ഹാജിമാര്‍ ഇന്നുമുതല്‍ കഴിച്ചുകൂട്ടുക മിനാ താഴ്വരയിലെ ടെന്റുകളില്‍. 20 ലക്ഷത്തിലധികം തീര്‍ഥാടകരെ ഉള്‍ക്കൊള്ളുന്നതിന് ആവശ്യമായ സൗകര്യങ്ങള്‍ ഇവിടെ ഒരുക്കിയിട്ടുണ്ട്. ഹജ്ജ് സമയത്ത് മാത്രം ഉണരുന്ന മിനാ താഴ്വാരം ഇനിമുതല്‍ ഒരാഴ്ചക്കാരം പ്രാര്‍ഥനാമുഖരിതമായിരിക്കും.
Wednesday, 30 August 2017
അറഫാസംഗമം നാളെ

മിന: സ്രഷ്ടാവിന്റെ വിളിക്ക് ഉത്തരംനല്കി അഷ്ടദിക്കുകളില്‍ നിന്നെത്തിയ ഹാജിമാര്‍ ഇന്ന് മിനായില്‍ ഒത്തുചേരും.
ഇതോടെ ഈ വര്‍ഷത്തെ ഹജ്ജ് കര്‍മങ്ങള്‍ക്ക് തുടക്കമാകും. നാളെയാണ് ഹജ്ജിന്റെ പ്രധാന ചടങ്ങായ ലോകത്തെ ഏറ്റവും വലിയ സംഗമം കൂടിയായ അറഫാസംഗമം. തല്‍ബിയത്ത് മന്ത്രങ്ങളാല്‍ മുഖരിതമാകുന്ന മിനായിലേക്ക് ഇന്നലെ മധ്യാഹ്ന നിസ്കാര ശേഷം തന്നെ പ്രയാണം ആരംഭിച്ചിരുന്നു.
ഉത്തരകൊറിയൻ മിസൈൽ ജപ്പാനു മുകളിലൂടെ
ടോക്കിയോ: ലോകത്തെ യുദ്ധഭീതിയിലാഴ്ത്തി ഉത്തരകൊറിയ വിക്ഷേപിച്ച മധ്യദൂര ബാലി സ്റ്റിക് മിസൈൽ ജപ്പാനു മുകളിലൂടെ പറന്നു. തലസ്ഥാനമായ പ്യോഗ്യാംഗിലെ അന്തർദേശീയ വിമാനത്താവളത്തിനു സമീപം സുനാനിൽനിന്നു തൊടുത്ത മിസൈൽ 550 കിലോമീറ്റർ ഉയരത്തിൽ 2700 കിലോമീറ്റർ സഞ്ചരിച്ച് പസഫിക് സമുദ്രത്തിൽ പതിച്ചു.
മൂന്നു മിസൈലുകൾ; കന്പോളം ഇടിഞ്ഞു
ഉത്തരകൊറിയ ജപ്പാന്റെ മീതേ മിസൈൽ പായിച്ചു. വോഡ ഫോണുമായുള്ള ഇടപാടിന്റെ പേരിലുള്ള പഴയ നികുതി കേസിലെ ബാധ്യതയായ 32,320 കോടി രൂപ നല്കാൻ ആവശ്യപ്പെട്ട് ആദായനികുതി വകുപ്പ് ഹച്ചിനു നോട്ടീസ് അയച്ചു.
ആയിരക്കണക്കിനു റോഹിന്‍ഗ്യര്‍ കൊല്ലപ്പെട്ടതായി റിപോര്‍ട്ട്
യംഗൂണ്‍: മ്യാന്മറിലെ റാഖൈന്‍ സംസ്ഥാനത്ത്് ആയിരക്കണക്കിനു റോഹിന്‍ഗ്യന്‍ വംശജര്‍ സൈന്യത്തിന്റെ ആക്രമണത്തില്‍ കൊല്ലപ്പെട്ടതായി യൂറോപ്യന്‍ റോഹിന്‍ഗ്യന്‍ കൗണ്‍സില്‍.
ഉസ്മാന് ഡെംബെലെ ബാഴ്സയുമായി കരാര്‍ ഒപ്പിട്ടു

ബാഴ്സിലോന: സൂപ്പര്‍ സ്ട്രൈക്കര്‍ നെയ്മറിന് പകരക്കാരനായി ബാഴ്സലോണ കണ്ടെത്തിയ ഉസ്മാന് ഡെംബെല ക്ലബ്ബുമായി കരാറിലൊപ്പിട്ടു. അഞ്ച് വര്‍ഷത്തെ കരാറിലാണ് ഡെംബെലെ ബാഴ്സലോണയുമായി ഒപ്പുവച്ചത്.
ലോക ബോക്സിങ് ചാംപ്യന്‍ഷിപ്പ് : അമിത്, ഗൗരവ് ക്വാര്‍ട്ടറില്‍ ; വികാസ് കൃഷ്ണ പുറത്ത്
ഹാംബര്‍ഗ്: 19ാമത് ലോക ബോക്സിങ് ചാംപ്യന്‍പ്പില്‍ ഇന്ത്യക്ക് പ്രതീക്ഷ നല്കി അമിത് പാങ്കലും ഗൗരവ് ബിന്ദൂരിയും ക്വാര്‍ട്ടറില്‍.
കാലവർഷം കനത്തതോടെ തുറന്നുവിട്ട കല്ലാർകുട്ടി അണക്കെട്ട്.
കാലവർഷം കനത്തതോടെ തുറന്നുവിട്ട കല്ലാർകുട്ടി അണക്കെട്ട്
ഈജിപ്തിൽ ബസും ട്രക്കും കൂട്ടിയിടിച്ച് 14 പേർ മരിച്ചു
കെയ്റോ: ഈജിപ്തിന്റെ തലസ്ഥാനമായ കെയ്റോയിലെ ബെനി സ്യൂവിലുണ്ടായ വാഹനാപകടത്തിൽ 14 പേർ മരിച്ചു. 42 പേർക്ക് പരിക്കേറ്റു. ബസും പിക്കപ്പ് ട്രക്കും തമ്മിൽ കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. കെയ്റോയിൽനിന്നും മിനായയിലേക്കു പോകുകയായിരുന്ന ബസാണ് അപകടത്തിൽപ്പെട്ടത്. 62 പേരാണ് ബസിൽ ഉണ്ടായിരുന്നത്. പരിക്കേറ്റവരിൽ പലരുടെയും നില ഗുരുതരമാണെന്ന് ആഭ്യന്തരമന്ത്രാലയം അറിയിച്ചു.
ഗുജറാത്തിൽ പന്നിപ്പനി പടരുന്നു; മരണം 343 ആയി
അഹമ്മദാബാദ്: ഗുജറാത്തിൽ കഴിഞ്ഞ 24 മണിക്കൂറിനിടെ അഞ്ച് പേർ പന്നിപ്പനിമൂലം മരിച്ചതായി ആരോഗ്യമന്ത്രാലയത്തിന്റെ റിപ്പോർട്ട്. ഇതോടെ കഴിഞ്ഞ എട്ട് മാസത്തിനിടെ സംസ്ഥാനത്ത് പന്നിപ്പനി ബാധിച്ച് മരിച്ചവരുടെ എണ്ണം 343 ആയി. 3447 പേരാണ് സംസ്ഥാനത്ത് പന്നിപ്പനിക്ക് ചികിത്സ തേടിയിട്ടുള്ളത്. രോഗനിയന്ത്രണത്തിന് കൂടുതൽ സൗകര്യങ്ങൾ ഏർപ്പെടുത്തുന്നതിന് സംസ്ഥാനം കേന്ദ്ര സഹായം തേടിയിട്ടുണ്ട്.
കോംഗോയിലെ ഖനിയിൽ മണ്ണിടിച്ചില്‍: 28 പേർ മരിച്ചു
കിൻഷസ: തെക്കൻ കോംഗോയിലെ ലുവാലാബ പ്രവിശ്യയിലെ ഖനിയിലുണ്ടായ മണ്ണിടിച്ചിലില്‍ 28 പേർ മരിച്ചു. നിരവധി പേരെ കാണാതായി. ലുവാലാബയിലെ കോൽവെസി പ്രദേശത്തെ ഖനിയിലാണ് മണ്ണിടിച്ചിലുണ്ടായത്.
പ്രദേശത്ത് രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്. മരണസഖ്യ ഉയരാൻ സാധ്യതയുണ്ടെന്ന് ഗവർണർ റിച്ചാർഡ് മുയെജ് പറഞ്ഞു.
മുംബൈയിൽ ലോക്കൽ ട്രെയിൻ ഗതാഗതം ഭാഗികമായി പുനസ്ഥാപിച്ചു
മുംബൈ: മുംബൈയിൽ മഴയ്ക്ക് നേരിയ ശമനം ഉണ്ടായതോടെ നഗരത്തിലെ ലോക്കൽ ട്രെയിൻ ഗതാഗതം ചൊവ്വാഴ്ച രാത്രിയോടെ ഭാഗികമായി പുനസ്ഥാപിച്ചു. താനെ-കല്യാണ്‍ റൂട്ടിലാണ് ചൊവ്വാഴ്ച രാത്രി 11.30 മുതൽ ട്രെയിൻ ഓടി തുടങ്ങിയത്. ദീർഘദൂര ട്രെയിൻ സർവീസുകൾ തുടങ്ങിയിട്ടില്ല.
അതേസമയം, അടുത്ത 48 മണിക്കൂർ കനത്ത മഴയുണ്ടാകുമെന്ന് കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. അത്യാവശ്യകാര്യങ്ങൾക്കു മാത്രമേ ജനങ്ങൾ വീടിനു വെളിയിൽ ഇറങ്ങാവൂയെന്ന് മുംബൈ കോർപറേഷൻ അധികൃതർ മുന്നറിയിപ്പു നല്‍കിയിട്ടുണ്ട്.
അന്താരാഷ്ട്ര സുരക്ഷ ഏർപ്പെടുത്തണമെന്ന ആവശ്യവുമായി പലസ്തീൻ
റമല്ല: ഇസ്രയേൽ യുഎൻ പ്രമേയം അനുസരിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്താൻ പലസ്തീന് അന്താരാഷ്ട്ര സുരക്ഷ ഏർപ്പെടുത്തണമെന്ന് യുഎൻ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടെറസിനോട് പലസ്തീന് പ്രധാനമന്ത്രി റമി ഹംദല്ല അവശ്യപെട്ടു. ഗുട്ടെറസുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം റമല്ലയിലെ പ്രസിഡൻഷ്യൽ പാലസിൽ നടത്തിയ വാർത്താസമ്മേളനത്തിലാണ് ഹംദല്ല ഇക്കാര്യം ആവശ്യപ്പെട്ടത്.
യുഎൻ പ്രമേയങ്ങൾ പ്രാവർത്തികമാക്കണമെന്നും പലസ്തീൻ പ്രധാനമന്ത്രി ആവശ്യപ്പെട്ടു. ഐക്യരാഷ്ട്ര സഭയുടെ അധികാരത്തെ ദുർബലപ്പെടുത്തി അന്താരാഷ്ട്ര പ്രമേയങ്ങൾ നടപ്പിൽ വരുത്തുന്നതിൽ വീഴ്ച വരുത്തിയ ഇസ്രയേലിനെ സമ്മർദത്തിലാക്കാൻ ഇത് സഹായിക്കുമെന്നും ഹംദല്ല പറഞ്ഞു. വെസ്റ്റ് ബാങ്കിലേയും ഗാസയിലേയും സാന്പത്തിക, സാമൂഹ്യ, രാഷ്ട്രീയ സഹചര്യങ്ങളെ കുറിച്ച് ഗൂട്ടെറസുമായി ചർച്ച നടത്തിയെന്നു ഹംദല്ല കൂട്ടിച്ചേർത്തു.
അധിനിവേശ പലസ്തീൻ മേഖലയിൽ മൂന്നു ദിവസത്തെ സന്ദർശനത്തിനെത്തിയ ഗുട്ടെറസ് തിങ്കളാഴ്ച ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു, പ്രതിരോധമന്ത്രി അവിഗ്ഡോർ ലീബെർമാൻ, പ്രതിപക്ഷ നേതാവ് ഐസക് ഹെർസോഗ് എന്നിവരുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. പലസ്തീൻ മേഖലയിൽ ഇസ്രയേലിന്റെ അധിവാസം അംഗീകരിക്കില്ലെന്ന യുഎൻ നിലപാട് ഗുട്ടെറസ് വ്യക്തമാക്കിയിരുന്നു.
ദിനകരന് തിരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ചു
ന്യൂഡല്‍ഹി: അണ്ണാ ഡിഎംകെ തിരഞ്ഞെടുപ്പ് ചിഹ്നമായ രണ്ടില സംബന്ധിച്ച് തന്റെ വാദം കേള്‍ക്കണമെന്നാവശ്യപ്പെട്ട് ടി ടി വി ദിനകരന് തിരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ചു. തമിഴ്നാട് മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമിയും ഒ പന്നീര് സെല്‍വം പക്ഷവും ഒന്നായതിനുശേഷം ആദ്യമായാണ് ദിനകരന് തിരഞ്ഞെടുപ്പ് ചിഹ്നം സംബന്ധിച്ച് കമ്മീഷനെ കാണുന്നത്. അതേസമയം, അണ്ണാ ഡിഎംകെ രണ്ടുഘടകവും ഒന്നിച്ചതിനുശേഷം പാര്‍ട്ടി ഡെപ്യൂട്ടി ജനറല്‍ സെക്രട്ടറിയായി തുടരുന്ന ദിനകരനും ജയിലില്‍ കഴിയുന്ന ശശികലയ്ക്കും പാര്‍ട്ടി കാര്യങ്ങളില്‍ യാതൊരു ബന്ധവുമില്ലെന്ന നിലപാടാണ് ഒപിഎസ്, എടപ്പാടി പക്ഷത്തിനുള്ളത്. എന്നാല്‍, തിരഞ്ഞെടുപ്പ് ചിഹ്നവുമായി ബന്ധപ്പെട്ട കേസില്‍ ശശികലയാണ് പ്രധാന ഉത്തരവാദി. അതിനാല്‍, തിരഞ്ഞെടുപ്പ് കമ്മീഷന് തീരുമാനം എടുക്കുന്നതിനു മുമ്പായി ശശികലയുടെയും ദിനകരന്റെയും വാദം കേള്‍ക്കുന്നതിനു വേണ്ടി തിരഞ്ഞെടുപ്പ് കമ്മീഷന് മുമ്പാകെ ദിനകരന് നിവേദനം നല്‍കിയതായി അണ്ണാ ഡിഎംകെ കര്‍ണാടക ഘടകം തലവനും ദിനകരന് പക്ഷക്കാരനുമായ പുകഴേന്തി പറഞ്ഞു. മുഖ്യമന്ത്രിയുള്‍പ്പെടുന്ന വിഭാഗം പാര്‍ട്ടിയുടെ ലെറ്റര്‍പാഡ് ദുരുപയോഗം ചെയ്തതായും പുകഴേന്തി പറഞ്ഞു. തിരഞ്ഞെടുപ്പ് കമ്മീഷനെ രണ്ടു വിഭാഗങ്ങളും തെറ്റിദ്ധരിപ്പിക്കാന്‍ സാധ്യതയുണ്ട്. അതിനാല്‍, ശശികലയും ദിനകരനുമാണ് പാര്‍ട്ടിയുടെ ഉത്തരവാദിത്വമുള്ളവരെന്ന് കമ്മീഷനെ ഓര്‍മിപ്പിച്ചതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ആര് കെ നഗര്‍ അസംബ്ലി ഉപതിരഞ്ഞെടുപ്പില്‍ രണ്ടില ചിഹ്നം ഉപയോഗിക്കാന്‍ പാടില്ലെന്ന് കാണിച്ച് തിരഞ്ഞെടുപ്പ് കമ്മീഷന് മാര്‍ച്ചില്‍ ചിഹ്നം മരവിപ്പിച്ച് ഉത്തരവിറക്കിയിരുന്നു.
ആള്‍ദൈവം രാംപാലിനെ രണ്ട് കേസുകളില്‍ കുറ്റവിമുക്തനാക്കി
ന്യൂഡല്‍ഹി: ജയിലില്‍ കഴിയുന്ന വിവാദ ആള്‍ദൈവം രാംപാലിനെ രണ്ട് കേസുകളില്‍ കോടതി കുറ്റവിമുക്തനാക്കി. എന്നാല്‍, കൊലപാതകം, രാജ്യദ്രോഹം തുടങ്ങിയവ ഉള്‍പ്പെടെ മറ്റു ക്രിമിനല്‍ കേസുകള്‍ നിലനില്‍ക്കുന്നതിനാല്‍ ഇയാള്‍ക്കു ജയിലില്‍ നിന്നു പുറത്തിറങ്ങാനാവില്ല. ഔദ്യോഗിക കൃത്യനിര്‍വഹണം തടസ്സപ്പെടുത്തല്‍, ആളുകളെ ബന്ദിയാക്കല്‍ തുടങ്ങിയ കേസുകളിലാണ് ഇപ്പോള്‍ ഹിസാറിലെ ജുഡീഷ്യല്‍ മജിസ്ട്രേറ്റ് ഇദ്ദേഹത്തെ കുറ്റവിമുക്തനാക്കിയിരിക്കുന്നത്. 2006ല്‍ ഹരിയാനയിലെ രോഹ്തക്കില്‍ രാംപാലിന്റെ അനുയായികള്‍ നടത്തിയ വെടിവയ്പില്‍ ഒരാള്‍ കൊല്ലപ്പെടുകയും നിരവധിപേര്‍ക്കു പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. ഈ കേസിലാണ് ഇയാള്‍ ജയിലിലാവുന്നത്. ഇപ്പോള്‍ കുറവിമുക്തനാക്കിയ കേസില്‍ പരാതിക്കാരനും സാക്ഷിയും കൂറുമാറിയിരുന്നു.
മുംബൈയില്‍ കനത്ത മഴ
മുംബൈ: മഹാരാഷ്ട്രയില്‍ തുടരുന്ന കനത്ത മഴയെ തുടര്‍ന്നുണ്ടായ പ്രളയത്തില്‍ മുംബൈ നഗരം നിശ്ചലമായി. നവി മുംബൈ, താനെ എന്നിവിടങ്ങളില്‍ ജനജീവിതം സ്തംഭിച്ചു. ട്രെയിന്‍, ബസ് സര്‍വീസുകള്‍ നിര്‍ത്തിവച്ചു. വിമാനത്താവളം അടച്ചിട്ടു. സ്കൂളുകള്‍ക്ക€ും കോളജുകള്‍ക്കും ഇന്ന് അവധി പ്രഖ്യാപിച്ചു. താഴ്ന്ന പ്രദേശങ്ങളെല്ലാം വെള്ളത്തിനടിയിലായിരിക്കുകയാണ്. മഴയുടെ തോത് കുറയാത്തത് 2005ലെ വെള്ളപ്പൊക്കം ആവര്‍ത്തിക്കുമോ എന്ന ആശങ്ക സൃഷ്ടിച്ചിരിക്കുകയാണ്. 2005നു ശേഷം ഉണ്ടായ ഏറ്റവും കനത്ത മഴയാണ് ഇന്നലത്തേത്. നഗരത്തില്‍ അതീവ ജാഗ്രത പ്രഖ്യാപിച്ചിരിക്കുകയാണ്. മഴയില്‍ കുടുങ്ങിയവരെ സഹായിക്കാനായി നഗരസഭാ ഹെല്പ് ലൈന്‍ നമ്പര്‍ പുറത്തിറക്കിയിട്ടുണ്ട്. സെന്‍ട്രല്‍ റെയില്‍വേ 02222620173, വെസ്റ്റേണ്‍ റെയില്‍വേ 022 2309 4064,20 3705 64. കെഇഎം ആശുപത്രി അടക്കം വിവിധ കെട്ടിടങ്ങളില്‍ വെള്ളം കയറിയിട്ടുണ്ട്. സബര്‍ബന്‍ റെയില്‍വേ ഗതാഗതവും അവതാളത്തിലായിരിക്കുകയാണ്. താഴ്ന്ന പ്രദേശങ്ങളിലെ റോഡുകളില്‍ വെള്ളം കയറിയതിനാല്‍ വാഹനങ്ങള്‍ തള്ളിക്കൊണ്ടു പോവുന്ന അവസ്ഥയാണ് ഇവിടെ. രണ്ട് ദിവസമായി തുടരുന്ന മഴയില്‍ പെട്ട് പ്രധാന ഗതാഗത മാര്‍ഗങ്ങളെല്ലാം തടസ്സപ്പെട്ടിരിക്കുകയാണ്. കിഴക്കു- പടിഞ്ഞാറന്‍ എക്സ്പ്രസ് ഹൈവേ, സിയോണ്‍-പനവേല്‍ ഹൈവേ, എല്‍ബിഎസ് മാര്‍ഗ് എന്നിവിടങ്ങളില്‍ റോഡു ഗതാഗതം സ്തംഭിച്ചിരിക്കുകയാണ്. പരേല്‍, സിയോണ്‍ എന്നിവിടങ്ങളില്‍ വെള്ളം കയറിയതായി റിപോര്‍ട്ടുകളുണ്ട്. സാത് രാസ്താ റോഡില്‍ മരം വീണതിനെ തുടര്‍ന്ന് ഗതാഗതം സ്തംഭിച്ചു. പശ്ചിമ, മധ്യ, തുറമുഖ റെയില്‍പാതകള്‍ വഴിയുള്ള ഗതാഗതത്തെ മഴ സാരമായി ബാധിച്ചിട്ടുണ്ട്.അന്ധേരി, ബന്ദ്ര റെയില്‍പാതകളില്‍ വെള്ളം കയറിയതായി അധികൃതര്‍ അറിയിച്ചിട്ടുണ്ട്. അതേസമയം, നിലവില്‍ മേഖലയിലെ സാഹചര്യം നിയന്ത്രണത്തിലാണെന്ന് ബൃഹന്‍ മുംബൈ മുനിസിപ്പല്‍ കോര്പറേഷന് അറിയിച്ചു. പലയിടങ്ങളിലുമായി വെള്ളം കയറിയിട്ടുള്ളതിനാല്‍, ജനങ്ങളോട് അത്യാവശ്യ സാഹചര്യങ്ങളില്‍ മാത്രം പുറത്തിറങ്ങിയാല്‍ മതിയെന്ന് നിര്‍ദേശം നല്‍കിയതായും കോര്പറേഷന് അധികൃതര്‍ പറഞ്ഞു. തിങ്കളാഴ്ച രാത്രി നഗരത്തില്‍ പെയ്ത മഴയില്‍ 85 മില്ലി മീറ്റര്‍ മഴ ലഭിച്ചതായി ഡെപ്യൂട്ടി മുനിസിപ്പല്‍ കമ്മീഷണര്‍ സുധീര്‍ നായിക് പറഞ്ഞു. നഗരത്തിലെ 20 ഇടങ്ങളില്‍ മരം കടപുഴകി വീണതായി വിവരം ലഭിച്ചെന്ന് കോര്പറേഷന് ദുരന്ത നിവാരണ സേന ഉദ്യോഗസ്ഥന് അറിയിച്ചു. എന്നാല്‍, ഗുരുതമായ അപകടങ്ങള്‍എവിടെ നിന്നും റിപോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല. അതേസമയം, അടുത്ത 24 മുതല്‍ 48 മണിക്കൂറുകള്‍ക്കകം മഹാരാഷ്ട്രയുടെ പടിഞ്ഞാറന്‍ തീരം, ഗുജറാത്ത് എന്നിവിടങ്ങളില്‍ കനത്ത മഴയ്ക്കു സാധ്യതയുള്ളതായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്കി. 250 മില്ലി മീറ്ററോളം മഴ ഇതില്‍ ലഭിക്കാനിടയുണ്ടെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. വിവിധ അണക്കെട്ടുകളില്‍ ജലനിരപ്പ് അപകടകരമായ വിധത്തില്‍ ഉയര്‍ന്നു അതിനാല്‍ പരിസരവാസികളെ ഒഴിപ്പിച്ചിരിക്കുകയാണ്. അത്യാവശ്യ ഘട്ടത്തിലൊഴികെ മുംബൈ വാസികള്‍ പുറത്തിറങ്ങരുതെന്ന് മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ് നിര്‍ദേശിച്ചു.
പെണ്‍കുട്ടികള്‍ക്കും ചേലാകര്‍മം : കേന്ദ്രങ്ങള്‍ക്ക് എതിരേ നടപടി
കോഴിക്കോട്: പെണ്‍കുട്ടികള്‍ക്ക് ചേലാകര്‍മം നടത്തുന്നതുമായി ബന്ധപ്പെട്ട റിപോര്‍ട്ടുകള്‍ ആശങ്കാജനകമാണെന്നും ഇത് ഏതെങ്കിലും സമുദായവുമായി ബന്ധപ്പെട്ട വിഷയമല്ലെന്നും മന്ത്രി ഡോ. കെ ടി ജലീല്‍. ഇതുസംബന്ധിച്ച് കോഴിക്കോട് മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു ജലീല്‍. പ്രാകൃതവും അന്ധവിശ്വാസവുമാണിത്. ഇതിനു പിന്നില്‍ ആരായാലും നിയമത്തിന്റെ മുമ്പില്‍ കൊണ്ടുവന്ന് അവര്‍ക്ക് പരമാവധി ശിക്ഷ നല്‍കണം. ഇത്തരം കേന്ദ്രങ്ങള്‍ അടച്ചുപൂട്ടണം. സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് ചെയ്യാന്‍ പറ്റാവുന്ന പരമാവധി നടപടികള്‍ സ്വീകരിക്കുകതന്നെ ചെയ്യും. അതോടൊപ്പം യുവാക്കള്‍ ഇത്തരം സ്ഥാപനങ്ങള്‍ക്കെതിരേ ശക്തമായി രംഗത്തുവരണമെന്നും മന്ത്രി പറഞ്ഞു.
Tuesday, 29 August 2017
ബിജെപിക്ക് വോട്ടു ചെയ്താല്‍ ബലാത്സംഗക്കേസ് ഒഴിവാക്കാമെന്ന് അമിത് ഷാ വാഗ്ദാനം നല്‍കിയിരുന്നുവെന്ന് ഗുര്‍മീതിന്റെ മകള്‍
ബലാത്സംഗക്കേസില്‍ സിബിഐ കോടതി ഗുര്‍മീത് റാം റഹീം സിങിന് 20 വര്‍ഷം കഠിന തടവ് വിധിച്ചതിന് തൊട്ടുപിന്നാലെ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി റാം റഹീമിന്റെ മകള്‍ ഹണിപ്രീത്. ഗുര്‍മീതിനെ രക്ഷപെടുത്താന്‍ ബിജെപി ദേശീയ നേതൃത്വം ഇടപെട്ടതിനെ കുറിച്ച് ആയിരുന്നു ഹണിപ്രീതിന്റെ വെളിപ്പെടുത്തല്‍.

ഹരിയാന നിയമസഭാ തെരഞ്ഞെടുപ്പില്‍ ഗുര്‍മീതിന്റെ അനുയായികള്‍ ബിജെപിക്ക് വോട്ട് ചെയ്താല്‍ ബലാത്സംഗക്കേസില്‍ നിന്നു ഒഴിവാക്കാമെന്നായിരുന്നു ദേശീയ അധ്യക്ഷന്‍ അമിത് ഷാ നല്കിയ ഉറപ്പ്. തെരഞ്ഞെടുപ്പില്‍ പതിനായിരക്കണക്കിന് അനുയായികളുടെ വോട്ട് ഉറപ്പാക്കുന്നതിന്റെ പ്രതിഫലമായാണ് കേസ് ഒഴിവാക്കാമെന്ന് അമിത് ഷാ വാഗ്ദാനം ചെയ്തതെന്ന് ഹണിപ്രീത് പറഞ്ഞു. അമിത് ഷായാണ് ഇക്കാര്യം തങ്ങളെ അറിയിച്ചതെന്നും ഹണിപ്രീത് പറഞ്ഞതായി സന്ധ്യ ദൈനിക് പത്രമാണ് റിപ്പോര്‍ട്ട് ചെയ്തത്. ഇത് പ്രശാന്ത് ഭൂഷന് ട്വിറ്ററിലൂടെ പങ്കുവെക്കുകയും ചെയ്തിട്ടുണ്ട്.
തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പായിരുന്നു അമിത് ഷായുമായി ഗുര്‍മീത് കൂടിക്കാഴ്ച നടത്തിയത്. അനുയായികളുടെ വോട്ടുകള്‍ ബിജെപിക്ക് ആയിരിക്കുമെന്ന് ഗുര്‍മീത് ഉറപ്പുനല്‍കുകയും ചെയ്തു. ഇതിന് പ്രത്യുപകാരമായാണ് കേസ് ഒഴിവാക്കി തരാമെന്ന് ഗുര്‍മീതിന് അമിത് ഷാ ഉറപ്പ് നല്‍കിയത്. ബിജെപിയുടെ ദേശീയ നേതാവായ അനില്‍ ജെയ്ന്‍ വഴിയാണ് ഗുര്‍മീത് അമിത് ഷായെ കാണുന്നത്. നേരത്തെ ഗുര്‍മീതിനെ പ്രശംസിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി ട്വീറ്റ് ചെയ്തിരുന്നു. കോടതി കുറ്റക്കാരനായി വിധിച്ചതിന് തൊട്ടുപിന്നാലെ ബിജെപി എംപി സാക്ഷി മഹാരാജ് പരസ്യമായി ഗുര്‍മീതിനെ പിന്തുണച്ചെങ്കിലും പിന്നീട് മലക്കംമറിയുകയായിരുന്നു. ഒക്ടോബറില്‍ ബിജെപിയുടെ 44 സ്ഥാനാര്‍ഥികള്‍ ഗുര്‍മീതിനെ നേരില്‍ കണ്ടു സംസാരിച്ചിരുന്നു. ഇതിന് തൊട്ടുപിന്നാലെ ഗുര്‍മീത് തന്റെയും അനുയായികളുടെയും പിന്തുണ ബിജെപിക്കാണെന്ന് പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. ഗുര്‍മീതിനെതിരായ കോടതി വിധിക്ക് പിന്നാലെ പഞ്ചാബിലും ഹരിയാനയിലും അരങ്ങേറിയ അക്രമ പരമ്പരകളെ പ്രധാനമന്ത്രി നരേന്ദ്ര മോദി അപലപിച്ചെങ്കിലും ഗുര്‍മീതിന്റെ വിധിയില്‍ ഇതു വരെ മോദി പ്രതികരിച്ചിട്ടില്ല
ദിലീപിന്റെ ജാമ്യാപേക്ഷ വീണ്ടും തള്ളി
കൊച്ചി: നടിയെ ആക്രമിച്ച കേസിൽ നടൻ ദിലീപ് സമർപ്പിച്ച ജാമ്യാപേക്ഷ ഹൈക്കോടതി വീണ്ടും തള്ളി. ഇത് രണ്ടാം തവണയാണ് സിംഗിൾ ബെഞ്ച് ദിലീപിന്റെ ജാമ്യാപേക്ഷ തള്ളുന്നത്. കേസിൽ 50 ദിവസമായി ജയിലിൽ കഴിയുന്ന ദിലീപിന്റെ മോചനം ഇതോടെ അസാധ്യമായി.അഭിഭാഷകൻ ബി.രാംകുമാറിനെ മാറ്റി കെ.രാമൻപിള്ള മുഖേനയാണ് ദിലീപ് രണ്ടാം ജാമ്യാപേക്ഷ സമർപ്പിച്ചിരുന്നത്. പോലീസും ചില മാധ്യമങ്ങളും സിനിമാ മേഖലയിലെ പ്രബലരും ചേർന്നാണ് തന്നെ കേസിൽ കുടുക്കിയതെന്നായിരുന്നു ദിലീപിന്റെ വാദം. ആദ്യ ജാമ്യാപേക്ഷയിൽ പ്രോസിക്യൂഷൻ ഉന്നയിച്ച തടസവാദങ്ങൾ ഒന്നും നിലനിൽക്കുന്നില്ലെന്നും പ്രതിഭാഗം വാദിച്ചു. എന്നാൽ ഇക്കാര്യങ്ങളൊന്നും ഹൈക്കോടതി അംഗീകരിച്ചില്ല. ജാമ്യാപേക്ഷയിലെ ആദ്യ ഭാഗത്ത് ദിലീപിനെ സംബന്ധിക്കുന്ന വിശദമായ ഒരു പ്രൊഫൈലും പ്രതിഭാഗം അവതരിപ്പിച്ചിരുന്നു. അതും കോടതിയിൽ തിരിച്ചടിയായി. ഇത്ര പ്രബലനായ ഒരാളെ എങ്ങനെ ജാമ്യത്തിൽ വിടുമെന്നും പുറത്തിറങ്ങിയാൽ കേസുമായി ബന്ധമുള്ളവരെ സ്വാധീനിക്കില്ലേ എന്നും ഹൈക്കോടതി ചോദിച്ചു.ദിലീപിന്റെ ജാമ്യാപേക്ഷയെ ശക്തമായി എതിർത്ത പ്രോസിക്യൂഷൻ പക്ഷേ വാദങ്ങളൊന്നും നിരത്തിയിരുന്നില്ല. എന്നാൽ കോടതിയിൽ മുദ്രവച്ച കവറിൽ കേസിലെ സാക്ഷിമൊഴികളും തെളിവുകളും പ്രോസിക്യൂഷൻ സമർപ്പിച്ചു. ഇത് പരിഗണിച്ച കോടതി പ്രതമദൃഷ്ട്യാ ദീലീപിനെതിരേ തെളിവുണ്ടെന്ന് നിരീക്ഷിക്കുകയായിരുന്നു. അന്വേഷണം നിർണായക ഘട്ടത്തിലാണെന്നും കേസിലെ പ്രധാന തെളിവായ മൊബൈൽ ഫോണ്‍ ഇതുവരെ കണ്ടെത്തിയിട്ടില്ലെന്നും അതിനാൽ ജാമ്യം നൽകരുതെന്നും പ്രോസിക്യൂഷൻ ശക്തമായി വാദിച്ചു. ഇതും കോടതി പരിഗണനയ്ക്ക് എടുത്തു
അനധികൃതമായി ഹജ്ജിനെത്തുന്നവരെ കണ്ടെത്താന്‍ വിരലടയാള പരിശോധന സംവിധാനം
ആന്‍ഡ് പബഌക് സെക്യൂരിറ്റി ഇന്‍ഫര്‍മേഷന്‍ സെന്റര്‍ ആണ് ഉപകരണം പുറത്തിറക്കിയത്. അനധികൃത ഹാജിമാരെ കണ്ടെത്താന്‍ പുറത്തിറക്കിയ മൊബൈല്‍ വിരലടയാള ഉപകരണം.
മക്ക: അനധികൃതമായി ഹജ്ജിനെത്തുന്നവരെ പിടികൂടുന്നതിനായി പുതിയ സംവിധാനം ആരംഭിച്ചു. കയ്യില്‍ കൊണ്ട് നടക്കാവുന്ന തരത്തിലുള്ള ഉപകരണം ഉപയോഗിച്ച് ഏതു സ്ഥലത്തു നിന്നും ആളുകളുടെ വിരലടയാളം പരിശോധിച്ച് അനധികൃതമായാണോ ഹജ്ജിനെത്തിയതെന്നു ഉടനടി കണ്ടെത്താനാകും.
വിരലടയാളം സ്കാന്‍ ചെയ്താല്‍ ഉടന്‍ തന്നെ അവരുടെ മുഴുവന്‍ വിവരങ്ങളും അറിയിക്കുന്ന ഉപകരണത്തില്‍ ഹജ്ജിനെത്തിയത് അനധികൃതമായാണോ ശരിയായ മാര്‍ഗ്ഗം മുഖേനയാണോ എന്ന് വ്യക്തമാകും. ഇത്തരത്തില്‍ ആളുകളെ കണ്ടെത്തിയാല്‍ ചില പ്രത്യേക സാഹചര്യത്തില്‍ ഹജ്ജ് പൂര്‍ത്തിയാക്കാന്‍ അനുവദിക്കുമെങ്കിലും പാസ്പോര്‍ട്ട് പോലെയുള്ള രേഖകള്‍ അധികൃതരുടെ കയ്യില്‍ സൂക്ഷിച്ചായിരിക്കും ഹജ്ജ് പൂര്‍ത്തീകരണം അനുവദിക്കുക.
അനധികൃതമായി ഹജ്ജിനെത്തരുതെന്ന അധികൃതരുടെ മുന്നറിയിപ്പ് വകവെക്കാതെ നുഴഞ്ഞു കയറി ഹജ്ജിനെത്തുന്നത് നേരത്തെ ശക്തമായിരുന്നെങ്കിലും ശക്തമായ ശിക്ഷകള്‍ പ്രഖ്യാപിച്ചതോടെ ഇപ്പോള്‍ ഇത്തരം പ്രവണതക്ക് കുറവ് വന്നിട്ടുണ്ട്. എങ്കിലും ഇപ്പോഴും ചിലര്‍ ഇത്തരത്തില്‍ വളഞ്ഞ വഴികള്‍ തേടുന്നുണ്ട്. ഹജ്ജിനെത്തുന്നവരുടെ സുരക്ഷിതത്വം കണക്കിലെടുത്താണ് അനധികൃത ആളുകളെ അധികൃതര്‍ തടയുന്നത്. ഇത്തരം ആളുകള്‍ പിടിക്കപ്പെട്ടാല്‍ വിദേശികളാണെങ്കില്‍ തടവും നാട് കടത്തലും പിഴയുമാണ് കാത്തിരിക്കുന്നത്. നാഷണല്‍ ആന്‍ഡ് പബഌക് സെക്യൂരിറ്റി ഇന്‍ഫര്‍മേഷന്‍ സെന്റര്‍ ആണ് ഉപകരണം പുറത്തിറക്കിയത്.
ലോക മഹാസംഗമത്തിന് പുണ്യനഗരി ഒരുങ്ങി; ഹാജിമാര്‍ ഇന്ന് മുതല്‍ മിനയിലേക്ക്
ഇന്ത്യന്‍ തീര്‍ഥാടകരുടെ മിനയിലെ താമസ കേന്ദ്രങ്ങള്‍
മക്ക: ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്നു ഹജ്ജിനെത്തിയ വിശ്വാസി ലക്ഷങ്ങളെ സ്വീകരിക്കാന്‍ പുണ്യനഗരി സജ്ജമായി. അലാഹുവിന്റെ അതിഥികളായി ഒഴുകിയെത്തിയ തീര്‍ഥാടക സംഗമത്തിന് സാക്ഷിയാകാന്‍ പരിശുദ്ധ നഗരിയിലെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായി കഴിഞ്ഞു. പരിശുദ്ധ ഹജ്ജ് കര്‍മ്മങ്ങള്‍ക്ക് ബുധനാഴ്ചയായാണ് തുടക്കം കുറിക്കുകയെങ്കിലും ആദ്യ ഘട്ടമായ മിനയിലേക്കുള്ള പ്രയാണം നാളെ (ചൊവ്വ)യോടെ ആരംഭിക്കും. തിരക്കൊഴിവാക്കാന്‍ വിവിധ രാജ്യങ്ങള്‍ക്ക് സമയക്രമീകരണം നല്‍കിയിട്ടുണ്ട്.
തിരക്കു പരിഗണിച്ചു ഇന്ത്യന്‍ ഹാജിമാരുടെ മിനാ യാത്ര നാളെ (ചൊവ്വാ) ഉച്ചയോടെ ആരംഭിക്കും. ദുഹ്ര്‍ നിസ്കാര ശേഷം തമ്പുകളുടെ നഗരിയായ മിനയിലേക്ക് പുറപ്പെടാന്‍ സജ്ജമാകാനുള്ള നിര്‍ദേശം ഹാജിമാര്‍ക്ക് ഇന്ത്യന്‍ ഹജ്ജ് മിഷന് നല്‍കിയിട്ടുണ്ട്. ഇന്നലെയോടെ ഇന്ത്യന്‍ ഹാജിമാര്‍ക്ക് വേണ്ട അവസാന നിര്‍ദേശ പരിശീലന ക്ലാസ്സുകള്‍ നടത്തി. നാളെ ഉച്ചയോടെ ആരംഭിക്കുന്ന യാത്ര ബുധനാഴ്ച്ചയും തുടരും.
ബുധനാഴ്ച്ച മിനായില്‍ താമസിക്കുന്ന ഹാജിമാര്‍ വ്യാഴാഴ്ച്ച പുലര്‍ച്ചെ മുതല്‍ അറഫയിലേക്ക് യാത്രയാകും. വ്യാഴാഴ്ചയാണ് ലോക മഹാസംഗമമായ അറഫാ ദിനം.
ഇന്ത്യന്‍ ഹാജിമാര്‍ക്ക് കിംഗ് അബ്ദുല്ല റോഡിനു സമീപമാണ് പ്രധാന ടെന്റുകള്‍ അനുവദിച്ചിരിക്കുന്നത്. പ്രധാനമായും രണ്ടു മെട്രോ സ്റ്റേഷനുകള്‍ ഇവിടെയാണ് നിലകൊള്ളുന്നത്. മാത്രമല്ല, ജംറക്ക് സമീപം അല്‍ഖൈഫ് മസ്ജിദിനു സമീപവുമാണ്. ഇത് ഇന്ത്യന്‍ ഹാജിമാര്‍ക്ക് ആശ്വാസമായിരിക്കും.
മിനായില്‍ ഹാജിമാരെ സ്വീകരിക്കാന്‍ വിവിധ വകുപ്പുകള്‍ക്ക് കീഴില്‍ അവസാനഘട്ട ഒരുക്കങ്ങള്‍ പൂര്‍ത്തിയാക്കി. ഒരു ഡസനിലധികം വകുപ്പുകള്‍ക്കു കീഴിലാണ് മിന, അറഫ , മുസ്ദലിഫ എന്നിവിടങ്ങളിളില്‍ തീര്‍ഥാടകര്‍ക്കാവശ്യമായ ഒരുക്കങ്ങള്‍ പൂര്‍ത്തിയാക്കിയത്. കുടിവെള്ള പൈപ്പുകളുടെ അറ്റകുറ്റപ്പണികള്‍, റോഡ് നവീകരണം, തമ്പുകളിലെ എയര്‍ കണ്ടീഷണറുകളുടെ അറ്റകുറ്റപ്പണികള്‍ എന്നിവ പൂര്‍ണമായിട്ടുണ്ട്. മക്കയില്‍നിന്ന് അഞ്ചുകിലോമീറ്റര്‍ കിഴക്കായി സ്ഥിതി ചെയ്യുന്ന മിനായില്‍ ഒരു ലക്ഷത്തിലധികം തമ്പുകളാണുള്ളത്.
തീപിടിക്കാത്ത അത്യാധുനിക സൗകര്യങ്ങളോടെയുള്ള തമ്പുകളില്‍ മാസങ്ങള്‍ക്കു മുമ്പുതന്നെ അറ്റകുറ്റപ്പണികള്‍ തുടങ്ങിയിരുന്നു. കനത്ത ചൂടിനെ പ്രതിരോധിക്കാന്‍ മുഴുവന്‍ തമ്പുകളിലും വെള്ളം സ്പ്രേ ചെയ്തും മറ്റും ശീതീകരണ സംവിധാനങ്ങള്‍ ഒരുക്കും. മിനായില്‍ മെഡിക്കല്‍ ക്ലിനിക്കുകളും, ആശുപത്രികളും സംവിധാനങ്ങളും ഒരുക്കിയിട്ടുണ്ട്.
മെക്സികോ ലൈബ്രറിയില്‍ വെടിവയ്പ്പ്: രണ്ടു പേര് കൊല്ലപ്പെട്ടു
ക്ലോവിസ്: ന്യൂ മെക്സികോയിലെ പബ്ലിക് ലൈബ്രറിയിലുണ്ടായ വെടിവയ്പ്പില്‍ രണ്ടു പേര് കൊല്ലപ്പെട്ടു. നാലു പേര്‍ക്ക് പരുക്കുണ്ട്. ആക്രമിയെന്ന് കരുതുന്നയാളെ പൊലിസ് അറസ്റ്റു ചെയ്തിട്ടുണ്ട്.
മെക്സികോയിലെ ക്ലോവിസിലെ ലൈബ്രറിയിലേക്ക് അതിക്രമിച്ചു കയറിയ അക്രമി ആദ്യം മുകളിലേക്ക് വെടിവയ്ക്കുകയായിരുന്നു. ലൈബ്രറിയിലുണ്ടായിരുന്നവര് ചിതറിയോടി. തുടര്‍ന്നാണ് രണ്ടു പേരെ വെടിവച്ചത്. ടെക്സാസില്‍ നിന്ന് 200 മൈല്‍ അകലെയാണ് ക്ലോവിസ്. ക്ലോവിസ് പൊലിസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
സ്വാശ്രയ മെഡിക്കൽ ഫീസ് 11 ലക്ഷം രൂപ ഈടാക്കാൻ സുപ്രീംകോടതി അനുമതി
ന്യൂഡൽഹി: സംസ്ഥാനത്തെ എല്ലാ സ്വാശ്രയ മെഡിക്കൽ കോളജുകൾക്കും 11 ലക്ഷം രൂപ വീതം വാർഷിക ഫീസ് ഈടാക്കാൻ സുപ്രീംകോടതി അനുമതി നൽകി. സംസ്ഥാനത്തിന്റെ പുനഃപരിശോധനാ ഹർജി തള്ളിയ വിധി സർക്കാരിനു കനത്ത തിരിച്ചടിയായി.
കഴിഞ്ഞ വർഷം പത്തു ലക്ഷം രൂപയായിരുന്നു ഫീസ് എന്ന മാനേജ്മെന്റുകളുടെ വാദം കണക്കിലെടുത്താണ് സുപ്രീംകോടതിയുടെ നടപടി. പ്രവേശനം നേടി 15 ദിവസത്തിനുള്ളിൽ ആറു ലക്ഷം രൂപയുടെ ബാങ്ക് ഗാരന്റി നൽകണമെന്നും കോടതി വ്യക്തമാക്കി. ആറ് ലക്ഷത്തിന്റെ ബാങ്ക് ഗാരന്റി അല്ലെങ്കിൽ ബോണ്ട് എന്നതിൽ വ്യക്തത വരുത്തിക്കൊണ്ടാണ് ഇക്കാര്യത്തിലും മാനേജ്മെന്റുകളുടെ വാദം അംഗീകരിച്ചത്. സംസ്ഥാന സർക്കാർ നിയമിച്ച രാജേന്ദ്ര ബാബു കമ്മീഷൻ നിശ്ചയിച്ച അഞ്ചു ലക്ഷം രൂപ അംഗീകരിക്കാൻ കഴിയില്ലെന്നു കോടതി പറഞ്ഞു.
കഴിഞ്ഞ വർഷം പത്തു ലക്ഷം വാങ്ങിയെങ്കിൽ ഈവർഷം അതു കുറയ്ക്കുന്നതെങ്ങിനെയെന്ന് ജസ്റ്റീസുമാരായ എസ്.എ. ബോബ്ഡെ, എൽ. നാഗേശ്വര റാവു എന്നിവരുടെ ബെഞ്ച് ചോദിച്ചു. ഫീസിന്റെ കാര്യത്തിൽ ഏകീകരണമുണ്ടാകുന്നത് നല്ലതാണെന്ന് കോടതി ചൂണ്ടിക്കാട്ടി. അലോട്ട്മെന്റ് ഏതാണ്ടു പൂർത്തിയായെന്നു സംസ്ഥാന സർക്കാരിനു വേണ്ടി ഹാജരായ അറ്റോർണി ജനറൽ കെ.കെ. വേണുഗോപാലിന്റെ വാദം കോടതി അംഗീകരിച്ചില്ല.
സ്വകാര്യ സ്വാശ്രയ മെഡിക്കൽ കോളജുകളിലെ വിദ്യാർഥികൾക്ക് സുപ്രീംകോടതി വിധി കനത്ത പ്രഹരവും ബാധ്യതയുമാകും. കുറഞ്ഞ ഫീസ് കണക്കാക്കി പ്രവേശനം നേടിയവർ വലിയ ഫീസും പതിനഞ്ചു ദിവസത്തിനകം അധികമായി ആറ് ലക്ഷം രൂപയും കണ്ടെത്തേണ്ടി വരും. വരും വർഷങ്ങളിലും 11 ലക്ഷം വീതം വേണം.
ജർമൻ മെയിൽ നഴ്സ് 90 പേരെ കൊലപ്പെടുത്തി
ഫ്രാങ്ക് ഫർട്ട്: സഹപ്രവർത്തകരുടെ മുന്നിൽ ആളാവാനുള്ള ശ്രമത്തിൽ ജർമനിയിൽ ഒരു പുരുഷ നഴ്സ് 90 രോഗികളെ കൊലപ്പെടുത്തി. രണ്ടു രോഗികളെ കൊലപ്പെടുത്തിയ കേസിൽ ജീവപര്യന്തം ശിക്ഷ അനുഭവിക്കുന്ന നീൽസ് ഹോഗൽ എന്ന പ്രതിയെക്കുറിച്ചു കൂടുതൽ അന്വേഷണം നടത്തിയതിനെത്തുടർന്നാണ് 90 പേരുടെ അന്തകനാണിയാളെന്നു വ്യക്തമായത്.
രോഗികൾക്ക് മാരകമായ ഡോസിൽ മരുന്നു കുത്തിവച്ച് ഹൃദയത്തിന്റെ പ്രവർത്തനം തകരാറിലാക്കുകയായിരുന്നു ഇയാളുടെ രീതി. രോഗികൾ തളർന്നുവീഴുന്പോൾ കൃത്രിമ ശ്വാസോച്ഛാസം നൽകി രക്ഷിക്കും. ഈ രീതിയിൽ സഹപ്രവർത്തകരെ ഇംപ്രസു ചെയ്യാനായിരുന്നു നീൽസ് ഹോഗൽ എന്ന നാല്പതുകാരന്റെ ശ്രമം.
എന്നാൽ 90 രോഗികളെങ്കിലും കൊല്ലപ്പെട്ടതിനു തെളിവുണ്ടെന്നു ചീഫ് പോലീസ് ഇൻവെസ്റ്റിഗേറ്റർ ആർനേ ഷ്മിഡ്റ്റ് പത്രസമ്മേളനത്തിൽ അറിയിച്ചു. തെളിവു ശേഖരിക്കാനാവാത്ത മറ്റു 90 കേസുകളും ഉണ്ട്. ഏതാനും കേസുകളിൽ അന്വേഷണം നടക്കുന്നു.
യുദ്ധാനന്തര ജർമനിയിലെ ഏറ്റവും വലിയ കൊലപാതക പരന്പരയാണിതെന്നു പറയപ്പെടുന്നു. 1999നും 2005നും ഇടയ്ക്ക് ഓൾഡൻബർഗ്, ഡെൽമൻഹോസ്റ്റ് പട്ടണങ്ങളിലെ ആശുപത്രികളിൽ ജോലി ചെയ്യുന്പോഴാണു പ്രതി കൊലപാതകങ്ങൾ നടത്തിയത്. നിരവധി കേസുകളിൽ പ്രതി കുറ്റം സമ്മതിച്ചിട്ടുണ്ടെന്നും എല്ലാ കേസുകളും ഓർക്കാൻ കഴിയുന്നില്ലെന്നു പറഞ്ഞെന്നും പോലീസ് വ്യക്തമാക്കി.
രോഗികൾക്ക് മാരകമായ ഡോസിൽ മരുന്നു കുത്തിവച്ച് ഹൃദയത്തിന്റെ പ്രവർത്തനം തകരാറിലാക്കുകയായിരുന്നു ഇയാളുടെ രീതി. രോഗികൾ തളർന്നുവീഴുന്പോൾ കൃത്രിമ ശ്വാസോച്ഛാസം നൽകി രക്ഷിക്കും. ഈ രീതിയിൽ സഹപ്രവർത്തകരെ ഇംപ്രസു ചെയ്യാനായിരുന്നു നീൽസ് ഹോഗൽ എന്ന നാല്പതുകാരന്റെ ശ്രമം.
എന്നാൽ 90 രോഗികളെങ്കിലും കൊല്ലപ്പെട്ടതിനു തെളിവുണ്ടെന്നു ചീഫ് പോലീസ് ഇൻവെസ്റ്റിഗേറ്റർ ആർനേ ഷ്മിഡ്റ്റ് പത്രസമ്മേളനത്തിൽ അറിയിച്ചു. തെളിവു ശേഖരിക്കാനാവാത്ത മറ്റു 90 കേസുകളും ഉണ്ട്. ഏതാനും കേസുകളിൽ അന്വേഷണം നടക്കുന്നു.
യുദ്ധാനന്തര ജർമനിയിലെ ഏറ്റവും വലിയ കൊലപാതക പരന്പരയാണിതെന്നു പറയപ്പെടുന്നു. 1999നും 2005നും ഇടയ്ക്ക് ഓൾഡൻബർഗ്, ഡെൽമൻഹോസ്റ്റ് പട്ടണങ്ങളിലെ ആശുപത്രികളിൽ ജോലി ചെയ്യുന്പോഴാണു പ്രതി കൊലപാതകങ്ങൾ നടത്തിയത്. നിരവധി കേസുകളിൽ പ്രതി കുറ്റം സമ്മതിച്ചിട്ടുണ്ടെന്നും എല്ലാ കേസുകളും ഓർക്കാൻ കഴിയുന്നില്ലെന്നു പറഞ്ഞെന്നും പോലീസ് വ്യക്തമാക്കി.
ബ്രിട്ടീഷ് പാർലമെന്റിനു സുരക്ഷ ശക്തമാക്കി
ലണ്ടൻ: ഭീകരാക്രമണ ഭീഷണിയുടെ പശ്ചാത്തലത്തിൽ ബ്രിട്ടീഷ് പാർലമെന്റിന്റെ സുരക്ഷ ശക്തമാക്കി. തെംസ് നദിയിലൂടെ എളുപ്പത്തിൽ ഭീകരർക്ക് പാർലമെന്റിൽ എത്താമെന്നു സുരക്ഷാ പരിശോധനയിൽ വ്യക്തമായതിനെത്തുടർന്നു സായുധഗാർഡുകളുടെ ബോട്ടുകൾ നദിയിൽ പട്രോളിംഗ് നടത്താൻ നിർദേശം നൽകി.
മാർച്ചിൽ പാർലമെന്റ് പരിസരത്ത് ഖാലിദ് മസൂർ എന്ന ഭീകരൻ സ്കോട്ലൻഡ് യാർഡ് പോലീസ് ഓഫീസറെ കുത്തിക്കൊന്ന സംഭവത്തെത്തുടർന്ന് പാർലമെന്റിന്റെ പ്രവേശന കവാടങ്ങളിൽ സായുധ ഗാർഡുകളെ നിയോഗിച്ചിരുന്നു. പാർലമെന്റിൽ ജോലിചെയ്യുന്ന പതിനയ്യായിരം പേർക്ക് പുതിയ ഐഡി കാർഡുകൾ വിതരണം ചെയ്യാനും തീരുമാനിച്ചു.
ദുരിതം വിതച്ച് ഹാർവി; ഹൂസ്റ്റണിൽ 200 ഇന്ത്യൻ വിദ്യാർഥികളെ രക്ഷപ്പെടുത്തി
ഹൂസ്റ്റൺ: ഹാർവി കൊടുങ്കാറ്റിനെത്തുടർന്ന് വെള്ളപ്പൊക്കം നേരിടുന്ന ടെക്സസിലെ ഹൂസ്റ്റൺ സർവകലാശാലയിൽ കുടുങ്ങിയ 200 ഇന്ത്യൻ വിദ്യാർഥികളെ സുരക്ഷിതമായി ഒഴിപ്പിച്ചു. മേഖലയിലെ ഇന്ത്യൻ സംഘടനകൾ ഇവർക്കാവശ്യമായ ഭക്ഷണവും മറ്റു സാമഗ്രികളും നല്കി.

ഹൂസ്റ്റൺ സർവകലാശാല കാന്പസിൽ കഴുത്തൊപ്പം വെള്ളം കയറി. സർവകലാശാലയിൽ വിദ്യാർഥികൾ കുടുങ്ങിയ കാര്യം വിദേശകാര്യമന്ത്രി സുഷമ സ്വരാജാണ് ട്വിറ്ററിലൂടെ അറിയിച്ചത്. രക്ഷപ്പെടുത്തിയ രണ്ട് ഇന്ത്യൻ വിദ്യാർഥികളെ തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചു. ശനിയാഴ്ച പുലർച്ചെ ടെക്സസ് സംസ്ഥാനത്തു വീശാൻ തുടങ്ങിയ ഹാർവിക്കൊപ്പം പേമാരിയും അനുഭവപ്പെടുന്നു. 50 ഇഞ്ച് മഴ ഇതുവരെ ലഭിച്ചു. മഴ ശക്തമാകുമെന്നാണു സൂചന. ഹൂസ്റ്റൺ അടക്കം ടെക്സസിലെ പ്രധാന നഗരങ്ങളെല്ലാം വെള്ളത്തിനടിയിലായി. ഇതുവരെ അഞ്ചു മരണം റിപ്പോർട്ടു ചെയ്തിട്ടുണ്ട്.പ്രസിഡന്റ് ഡോണൾഡ് ട്രംപ് ഇന്ന് ടെക്സസ് സന്ദർശിക്കും.
ഇതിനിടെ സമീപ സംസ്ഥാനമായ ലൂയിസിയാനയിൽ പ്രസിഡന്റ് ട്രംപ് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. ഹാർവി ഇവിടെയും പ്രളയത്തിനിടയാക്കുമെന്നാണു റിപ്പോർട്ട്. 12 വർഷം മുന്‍പ് കട്രീന ചുഴലിക്കാറ്റിൽ കനത്ത നാശം നേരിട്ട സംസ്ഥാനമാണ് ലൂയിസിയാന.
ഹൂസ്റ്റൺ സർവകലാശാല കാന്പസിൽ കഴുത്തൊപ്പം വെള്ളം കയറി. സർവകലാശാലയിൽ വിദ്യാർഥികൾ കുടുങ്ങിയ കാര്യം വിദേശകാര്യമന്ത്രി സുഷമ സ്വരാജാണ് ട്വിറ്ററിലൂടെ അറിയിച്ചത്. രക്ഷപ്പെടുത്തിയ രണ്ട് ഇന്ത്യൻ വിദ്യാർഥികളെ തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചു. ശനിയാഴ്ച പുലർച്ചെ ടെക്സസ് സംസ്ഥാനത്തു വീശാൻ തുടങ്ങിയ ഹാർവിക്കൊപ്പം പേമാരിയും അനുഭവപ്പെടുന്നു. 50 ഇഞ്ച് മഴ ഇതുവരെ ലഭിച്ചു. മഴ ശക്തമാകുമെന്നാണു സൂചന. ഹൂസ്റ്റൺ അടക്കം ടെക്സസിലെ പ്രധാന നഗരങ്ങളെല്ലാം വെള്ളത്തിനടിയിലായി. ഇതുവരെ അഞ്ചു മരണം റിപ്പോർട്ടു ചെയ്തിട്ടുണ്ട്.പ്രസിഡന്റ് ഡോണൾഡ് ട്രംപ് ഇന്ന് ടെക്സസ് സന്ദർശിക്കും.
ഇതിനിടെ സമീപ സംസ്ഥാനമായ ലൂയിസിയാനയിൽ പ്രസിഡന്റ് ട്രംപ് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. ഹാർവി ഇവിടെയും പ്രളയത്തിനിടയാക്കുമെന്നാണു റിപ്പോർട്ട്. 12 വർഷം മുന്‍പ് കട്രീന ചുഴലിക്കാറ്റിൽ കനത്ത നാശം നേരിട്ട സംസ്ഥാനമാണ് ലൂയിസിയാന.
ഷക്കീബ് മിന്നി: ബംഗ്ലാദേശിനു മേല്‍ക്കൈ
ധാക്ക: ഓസ്ട്രേലിയയ്ക്കെതിരായ ടെസ്റ്റ് പരമ്പരയിലെ ആദ്യമത്സരത്തില്‍ ബംഗ്ലാദേശിനു മേല്‍ക്കൈ. ബാറ്റിംഗിലും ബൗളിംഗിലും ഒരുപോലെ തിളങ്ങിയ ഷക്കീബ് അല്‍ ഹസന്റെ മികവാണ് ബംഗ്ലാദേശിനു കരുത്തായത്. ആദ്യ ഇന്നിംഗ്സില്‍ 260 റണ്‍സിനു പുറത്തായ ബംഗ്ലാദേശ്, ഓസ്ട്രേലിയയെ 217 റണ്‍സിനു പുറത്താക്കി. 43 റണ്‍സിന്റെ ഒന്നാം ഇന്നിംഗ്സ് ലീഡ് നേടിയ ബംഗ്ലാദേശ് രണ്ടാം ദിനം കളി നിര്‍ത്തുമ്പോള്‍ രണ്ടാം ഇന്നിംഗ്സില്‍ ഒരു വിക്കറ്റ് നഷ്ടത്തില്‍ 45 എന്ന നിലയിലാണ്. 88 റണ്‍സിന്റെ ഓവറോള്‍ ലീഡാണ് ബംഗ്ലാദേശിനുള്ളത്. 30 റണ്‍സോടെ തമിം ഇകാബാലും റണ്ണൊന്നുമെടുക്കാതെ നൈറ്റ് വാച്ച്മാന് തായ്ജുള്‍ ഇസ്്ലാമുമാണ് ക്രീസില്‍. 15 റണ്‍സെടുത്ത സൗമ്യ സര്‍ക്കാരാണു പുറത്തായത്.
നേരത്തെ 68 റണ്‍സ് നല്കി അഞ്ചു വിക്കറ്റെടുത്ത ഷക്കീബ് അല്‍ഹസനാണ് ഓസീസിനെ തകര്‍ത്തത്. ആദ്യ ഇന്നിംഗ്സില്‍ ഷക്കീബ് 84 റണ്‍സ് നേടി ടോപ് സ്കോററായിരുന്നു.
45 റണ്‍സെടുത്ത മാറ്റ് റെന്‍ഷോയാണ് ഓസ്ട്രേലിയയുടെ ടോപ് സ്കോറര്‍. ഒമ്പതാം വിക്കറ്റില്‍ ആഷ്ടണ്‍ ആഗറും (41) പാറ്റ് കമ്മിന്‍സും (25) ചേര്‍ന്നു നേടിയ 49 റണ്‍സ് കൂട്ടുകെട്ടാണ് ഓസീസിനെ 200 കടത്തിയത്. ഒരു ഘട്ടത്തില്‍ എട്ടിന് 144 എന്ന നിലയില്‍ ഓസീസ് തകര്‍ന്നിരുന്നു. ബംഗ്ലാദേശിനു വേണ്ടി മെഹ്ദി ഹസന് മൂന്നു വിക്കറ്റ് സ്വന്തമാക്കി.
Subscribe to:
Comments (Atom)
-
തിരുവനന്തപുരം: നേഴ്സുമാരുടെ സംഘടനയായ യുണൈറ്റഡ് നേഴ്സസ് അസോസിയേഷനിലെ സാമ്പത്തിക ക്രമക്കേട് ആസൂത്രിതമെന്ന് ക്രൈംബ്രാഞ്ച്. ഒന്നാം പ്രതിയു...
-
ന്യൂഡല്‍ഹി: തീവ്രവാദ കേസില്‍ പിടിയിലായ യുവാക്കളുടെ വിവരങ്ങള്‍ ചോര്‍ത്തിനല്‍കുന്നതിനും കൂടുതല്‍ പേരെ കേസിലേക്ക് കണ്ണി ചേര്‍ക്കുന്നതി...
-
വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ ക്ലിക് ചെയ്ത് ജോയിൻ ചെയ്യുക https://chat.whatsapp.com/EuXE6LpEDEB69FwQocZhvY വളരെ എളുപ്പത്തിൽ പ്രവാസികൾക്...
-
Audah യിൽ വിസിറ്റിംഗ് വിസയിൽ വന്നവർ രജിസ്റ്റർ ചെയ്യുമ്പോൾ ഒരു ചെറിയ സാങ്കേതിക തകരാർ ഉണ്ട് . ബോർഡർ നമ്പറും ഡേറ്റ് ഓഫ് ബർത്തും കൊടുത്തത് con...
-
തൊടുപുഴ: കാലാവസ്ഥാ വ്യതിയാനം തേന്‍ ഉല്പാദനത്തെ പ്രതികൂലമായി ബാധിച്ചു. കാട്ടിലും നാട്ടിലും പൂക്കാലം ഇല്ലാതായതാണ് തേന്‍ ഉല്പാദനം കുറയാന്‍...
-
രോഗിയുമായി അടുത്ത സമ്പര്‍ക്കം പുലര്‍ത്തുന്നവര്‍ ശ്രദ്ധിക്കണം കോഴിക്കോട് മരണം വിതക്കുന്ന പനിക്ക് കാരണം നിപ്പാ വൈറസാണെന്ന് സ്ഥിരീകരിച്...
-
1. Bridgefy സമാധാനപരമായ പ്രതിഷേധങ്ങള്‍ പോലും നടക്കുമ്പോള്‍ അത് ആകാവുന്ന രീതിയിലെല്ലാം അടിച്ചമര്‍ത്താന്‍ സര്‍ക്കാറുകള്‍ ശ്രമിക്കാറുണ...
-
ലോക ചരിത്രത്തെ മാറ്റിമറിച്ചതില്‍ പ്രവാചകനോളം പങ്ക് വഹിച്ച ഒരു വ്യക്തിത്വത്തെ ചരിത്രകാരന്മാര് എവിടെയും അടയാളപ്പെടുത്തിയിട്ടില്ല. ദിവ്യ...
-
ശ്രദ്ദിക്കുക നിലവിൽ ഈ സേവനം ഇന്ത്യക്കാർക് ഉപയോഗിക്കാൻ കഴിയില്ല. പാകിസ്ഥാൻ ബംഗ്ലാദേശ് ഇന്ത്യനോഷ്യ ഫിലിപ്പൻസ് ഈജിപ്ത് എന്നീ രാജ്യങ്ങളിലെ...
-
കോഴിക്കോട്: ദൈവത്തിന്റെ കൂട്ടുകാരന് ഇബ്രാഹീം നബിയുടെ ത്യാഗസ്മരണകളില്‍ ഇന്നു ബലിപെരുന്നാള്‍. ത്യാഗസ്മരണ ഉണര്‍ത്തി ലോകമെങ്ങും ഇന്ന് ബല ി...



