വിസ അനുവദിക്കുന്നതിന് മുമ്പ് യോഗ്യതാ പരീക്ഷ; ആദ്യ ഘട്ടം 20 ജോലികളില്‍ 🌏 ആവശ്യക്കാരില്ലാത്തതിനാൽ ഭാരത് ബയോടെക്കിന്‍റെ സംഭരണ കേന്ദ്രങ്ങളിൽ കെട്ടിക്കിടക്കുന്നത് അഞ്ച് കോടി ഡോസ് കോവാക്സിൻ 🌏പകർച്ചപ്പനിയുണ്ടാകാൻ ഏറ്റവും കൂടുതൽ സാധ്യതയുള്ള വിഭാഗങ്ങൾ ഏതെല്ലാമെന്ന് വ്യക്തമാക്കി സൗദി ആരോഗ്യ മന്ത്രാലയം 🌏 ട്വിറ്ററിൽ ദൈർഘ്യമേറിയ ടെക്സ്റ്റുകൾക്ക് സംവിധാനം വരുന്നു; ഉള്ളടക്കങ്ങൾക്ക് വരുമാനം ലഭ്യമാക്കുമെന്ന് ഇലോൺ മസ്ക് 🌏 യു.എ.ഇയിൽ വിസ കാലാവധി കഴിഞ്ഞവർ ഓരോ ദിവസവും 50 ദിർഹം വീതം പിഴ 🌏

Thursday, 17 November 2016

സിപിഎം നേതാവ് സക്കീര്‍ ഹുസൈന്‍ കീഴടങ്ങി

കൊച്ചി: വ്യവസായിയെ തട്ടിക്കൊണ്ടുപോയി ഭഷണിപ്പെടുത്തിയ കേസില്‍ സിപിഎം കളമശ്ശേരി മുന്‍ ഏരിയ സെക്രട്ടറി സക്കീര്‍ ഹുസൈന്‍ കീഴടങ്ങി. രാവിലെ എട്ട് മണിയോടെ കൊച്ചി പൊലീസ് കമ്മീഷണര്‍ ഓഫീസിലെത്തിയാണ് സക്കീര്‍ കീഴടങ്ങിയത്. മാധ്യമങ്ങളെ വെട്ടിച്ച് കാര്‍ പാര്‍ക്കിങ് ഏരിയയിലൂടെ രഹസ്യമായാണ് സക്കീര്‍ അകത്തു കടന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. 22 ദിവസത്തെ ഒളിവിന് ശേഷമാണ് സക്കീര്‍ കീഴടങ്ങുന്നത്.
സക്കീര്‍ സമര്‍പ്പിച്ച മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളുകയും കീഴടങ്ങാന്‍ ഉത്തരവിടുകയും ചെയ്തിരുന്നു. സിപി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ കൈവിട്ടതോടെ സക്കീര്‍ ഒറ്റപ്പെട്ടിരുന്നു. തുടക്കത്തില്‍ പിന്തുണയുമായി എത്തിയ കളമശ്ശേരി ഏരിയ സെക്രട്ടറിയടക്കമുള്ളവര്‍ പിന്നീട് നിലപാട് മാറ്റിയിരുന്നു.
അതിനിടെ സക്കീര്‍ കളമശ്ശേരിയിലെ ഓഫീസില്‍ എത്തിയെന്ന വിവരത്തിന്റെ അടിസ്ഥാനത്തില്‍ പൊലീസ് കെട്ടിടം വളഞ്ഞെങ്കിലും പിടികൂടിയിരുന്നില്ല. ഇത് വിമര്‍ശനത്തിന് വഴിവെക്കുകയും ചെയ്തു. വെണ്ണല സ്വദേശിയായ വ്യവസായി ജൂബി പൗലോസിനെ ഭീഷണിപ്പെടുത്തിയെന്നാണു സക്കീറിന് എതിരായ കേസ്.