രാജ്കോട്ട്: രാജ്കോട്ട് ടെസ്റ്റിൽ ഇന്ത്യയ്ക്കെതിരെ ഇംഗ്ലണ്ട് ശക്തമായ നിലയിൽ. ഒന്നാംദിനം നാലു വിക്കറ്റ് നഷ്ടത്തിൽ 311 റൺസ് എന്ന നിലയിലാണ് ഇംഗ്ലണ്ട് ക്രീസ് വിട്ടത്. ജോ റൂട്ടിന്റെ സെഞ്ചുറിയും(124) സെഞ്ചുറിക്ക് ഒരു റൺസിനായി കാത്തിരിക്കുന്ന മോയിൻ അലി(99)യുമാണ് ഇംഗ്ലീഷ് നിരയിൽ തിളങ്ങിയത്. ബെൻ സ്റ്റോക്സ് (19) ആണ് മോയിൻ അലിക്കൊപ്പം ക്രീസിലുള്ളത്. രവിചന്ദ്ര അശ്വിൻ രണ്ടും ജഡേജ, ഉമേഷ് യാദവ് എന്നിവർ ഓരോ വിക്കറ്റും വീഴ്ത്തി.
ജോ റൂട്ടിൻെറ ബാറ്റിങ്
ടോസ് നേടിയ ഇംഗ്ലണ്ട് ഇന്ത്യയെ ഫീൽഡിങിനയക്കുകയായിരുന്നു.19 വയസുകാരൻ ഹസീബ് ഹമീദാണ് കുക്കിനൊപ്പം ഇന്നിങ്സ് ഓപ്പൺ ചെയ്തത്. കുക്കിനെ എൽബിയിൽ വീഴ്ത്തി രവീന്ദ്ര ജഡേജയാണ് ഇന്ത്യക്ക് ബ്രേക്ക് ത്രൂ നൽകിയത്.പിന്നിട് ഹമീദിനെയും ബെൻ ഡക്കെറ്റിനെയും (13) അശ്വിൻ മടക്കി. നാലാം വിക്കറ്റിൽ ജോ റൂട്ടിന് കൂട്ടായി എത്തി മോയിൻ അലി എത്തിയതോടെ മൽസരം ചൂട്പിടിച്ചു. നാലാം വിക്കറ്റിൽ ഇരുവരും 179 റൺസ് കൂട്ടിച്ചേർത്തു.
അലിസ്റ്റർ കുക്കിനെ വീഴ്ത്തിയ രവീന്ദ്ര ജഡേജയെ അഭിനന്ദിക്കുന്ന സഹതാരങ്ങൾ