വിസ അനുവദിക്കുന്നതിന് മുമ്പ് യോഗ്യതാ പരീക്ഷ; ആദ്യ ഘട്ടം 20 ജോലികളില്‍ 🌏 ആവശ്യക്കാരില്ലാത്തതിനാൽ ഭാരത് ബയോടെക്കിന്‍റെ സംഭരണ കേന്ദ്രങ്ങളിൽ കെട്ടിക്കിടക്കുന്നത് അഞ്ച് കോടി ഡോസ് കോവാക്സിൻ 🌏പകർച്ചപ്പനിയുണ്ടാകാൻ ഏറ്റവും കൂടുതൽ സാധ്യതയുള്ള വിഭാഗങ്ങൾ ഏതെല്ലാമെന്ന് വ്യക്തമാക്കി സൗദി ആരോഗ്യ മന്ത്രാലയം 🌏 ട്വിറ്ററിൽ ദൈർഘ്യമേറിയ ടെക്സ്റ്റുകൾക്ക് സംവിധാനം വരുന്നു; ഉള്ളടക്കങ്ങൾക്ക് വരുമാനം ലഭ്യമാക്കുമെന്ന് ഇലോൺ മസ്ക് 🌏 യു.എ.ഇയിൽ വിസ കാലാവധി കഴിഞ്ഞവർ ഓരോ ദിവസവും 50 ദിർഹം വീതം പിഴ 🌏

Thursday, 29 December 2016

സിറിയയിൽ വെടിനിർത്തൽ നിലവിൽ വന്നു


അസ്താന: സിറിയയിൽ വെടിനിർത്തലിന് റഷ്യയും തുർക്കിയും തമ്മിൽ ധാരണയായി. ഇതുപ്രകാരം അർധരാത്രി മുതൽ രാജ്യത്ത് വെടിനിർത്തൽ നിലവിൽ വന്നതായി തുർക്കി വാർത്താ ഏജൻസിയായ അനദോലു റിപ്പോർട്ട് ചെയ്തു. ഖസാകിസ്താൻ തലസ്ഥാനമായ അസ്താനയിൽ നടന്ന ചർച്ചയിലാണ് വെടിനിർത്തൽ സംബന്ധിച്ച രാഷ്ട്രീയ സമവായം ഉരിത്തിരിഞ്ഞത്. അതേസമയം, തുർക്കി വിദേശകാര്യ മന്ത്രാലയം വെടിനിർത്തൽ വാർത്ത സ്ഥിരീകരിച്ചിട്ടില്ല.
ഭീകരവാദികളായി റഷ്യ‍യും തുർക്കിയും മുദ്രകുത്തിയിട്ടുള്ള സംഘടനകൾ വെടിനിർത്തൽ ധാരണയിൽ ഉൾപ്പെടുന്നില്ല. ഭീകരസംഘടനയായ ഐ.എസും തുർക്കിയുടെ ശത്രുവായ കുർദിഷ് ഡെമോക്രറ്റിക് പാർട്ടിയും ആണ് ധാരണക്ക് പുറത്തുള്ളത്. സമാധാന ചർച്ചയെ കുറിച്ച് അറിയില്ലെന്ന് വിമതരും പ്രതികരിച്ചു.
സിറിയൻ വിഷയത്തിൽ സമാധാന ചർച്ചയാകാമെന്ന് കഴിഞ്ഞയാഴ്ച മോസ്കോയിൽ നടന്ന വിദേശകാര്യ മന്ത്രിമാരുടെ ചർച്ചയിൽ റഷ്യയും തുർക്കിയും ഇറാനും ധാരണയിലെത്തിയിരുന്നു. റഷ്യയുടെ ഇടപെടലിനെ സ്വാഗതം ചെയ്ത ഐക്യരാഷ്ട്ര സഭ ഫെബ്രുവരിയിൽ ജനീവ സമാധാന ചർച്ചകൾ ആരംഭിക്കുമെന്നും അറിയിച്ചിട്ടുണ്ട്.

സിറിയൻ യുദ്ധത്തിൽ 2011 മുതൽ കഴിഞ്ഞ ഏപ്രിൽ വരെ നാലു ലക്ഷം പേർ കൊല്ലപ്പെട്ടുവെന്ന് യു.എൻ നിയോഗിച്ച പ്രത്യേക പ്രതിനിധിയുടെ റിപ്പോർട്ട്.