സോള്‍/വാഷിങ്ടണ്‍: കൊറിയന്‍ ഉപദ്വീപിനു സമീപം യുഎസ് ബോംബര്‍ വിമാനങ്ങളയച്ചു. ഉത്തരകൊറിയയുടെ ഭൂഖണ്ഡാനന്തര ബാലിസ്റ്റിക് മിസൈല്‍ (ഐസിബിഎം) പരീക്ഷണത്തിനു തൊട്ടുപിറകെയാണ് യുഎസിന്റെ നീക്കം. യുഎസ് വ്യോമസേനയുടെ രണ്ട് ബി-1ബി യുദ്ധവിമാനങ്ങളാണ് കഴിഞ്ഞദിവസം കൊറിയന്‍ ഉപദ്വീപിനു മുകളില്‍ പറന്നത്. ഉത്തരകൊറിയയുടെ മിസൈല്‍ പരീക്ഷണങ്ങള്‍ക്കുള്ള മറുപടിയായാണ് സൈനികശക്തിപ്രകടനം നടത്തിയതെന്ന് യുഎസ് വ്യോമസേന പ്രസ്താവനയില്‍ അറിയിച്ചു.ഗുവാമിലെ യുഎസ് വ്യോമകേന്ദ്രത്തില്‍ നിന്നു പറന്നുയര്ന്നവയാണു വിമാനങ്ങള്‍. യുഎസിനൊപ്പം ജപ്പാന്, ദക്ഷിണകൊറിയന്‍ പോര്‍വിമാനങ്ങളും സൈനികാഭ്യാസത്തില്‍ പങ്കെടുത്തു. ഉത്തരകൊറിയ ഉയര്‍ത്തുന്ന സുരക്ഷാ ഭീഷണി അടിയന്തരപ്രാധാന്യത്തോടെ പരിഗണിക്കേണ്ടതാണെന്ന് യുഎസ് വ്യോമസേനയുടെ പസഫിക് മേഖലാ കമാന്‍ഡര്‍ ജനറല്‍ ടെറന്‍സ് ജെ ഒ ഷോഘ്നെസ്സി പ്രതികരിച്ചു. ഉത്തരകൊറിയക്കെതിരേ സൈനികനീക്കം പ്രഖ്യാപിച്ചാല്‍ ദ്രുതഗതിയില്‍ മുന്നേറാന്‍ സേനയ്ക്ക് സാധിക്കുമെന്നും മാരകമായതും വലിയ പ്രഹരശേഷിയുള്ളതുമായ ആയുധങ്ങള്‍ പ്രയോഗിക്കുമെന്നും ഷോഘ്നെസ്സി വ്യക്തമാക്കി. അതേസമയം, യുഎസിന്റെ താഡ് (തെര്‍മല്‍ ഹൈ ആള്‍ടിറ്റിയൂഡ് ഏരിയ ഡിഫന്‍സ്) മിസൈല്‍ പ്രതിരോധ സംവിധാനം പരീക്ഷിച്ചതായി പ്രതിരോധ ഉദ്യോഗസ്ഥര്‍ അറിയിച്ചു. പസഫിക് സമുദ്രമേഖലയില്‍ നിന്നു പോര് വിമാനമുപയോഗിച്ച് വിക്ഷേപിച്ച മിസൈല്‍ അലാസ്കയില്‍ വിന്യസിച്ച പ്രതിരോധസംവിധാനത്തിനു തടയാന്‍ സാധിച്ചു. വര്‍ധിച്ചുവരുന്ന ഭീഷണിയെ പ്രതിരോധിക്കുന്നതിന് പരീക്ഷണം ഗുണകരമാവുമെന്ന് യുഎസ് മിസൈല്‍ പ്രതിരോധ ഏജന്‍സി (എംഡിഎ) ഡയറക്ടര്‍ ലഫ്റ്റനന്റ് ജനറല്‍ സാം ഗ്രീവ്സ് പ്രതികരിച്ചു. യുഎസിന്റെ പ്രധാന കരഭാഗങ്ങളെ ലക്ഷ്യമിട്ട് ആക്രമണം നടത്താന്‍ രാജ്യത്തെ മിസൈല്‍ സംവിധാനം സജ്ജമായതായി ഉത്തരകൊറിയന്‍ ഭരണാധികാരി കിം ജോങ് ഉന്‍ കഴിഞ്ഞദിവസം പ്രഖ്യാപിച്ചിരുന്നു. ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈല്‍ ഹ്വാസോങ് 14ന്റെ പരീക്ഷണ വിഷേപണത്തിനു ശേഷമായിരുന്നു ഉന്നിന്റെ പ്രതികരണം. വെള്ളിയാഴ്ച ജപ്പാന് കടലിലായിരുന്നു പരീക്ഷണം. 998 കിലോമീറ്റര്‍ ദൂരം പിന്നിടാന്‍ മിസൈലിനു സാധിച്ചു. യുഎസിന്റെ മുഴുവന്‍ ഭൂപ്രദേശങ്ങളും മിസൈലിന്റെ പരിധിയിലുള്പ്പെടുന്നതായും ഉന്‍ അവകാശപ്പെട്ടു. ഉത്തരകൊറിയയുടെ രണ്ടാമത്തെ ഐസിബിഎം പരീക്ഷണമാണ് വെള്ളിയാഴ്ചത്തേത്. ജൂലൈ നാലിന് വിക്ഷേപിച്ച ആദ്യ ഭൂഖണ്ഡാന്തര മിസൈലിന് യുഎസിലെ അലാസ്കയെ ലക്ഷ്യംവയ്ക്കാന്‍ സാധിക്കുമെന്നാണ് ഉത്തരകൊറിയ അവകാശപ്പെട്ടത്.
Monday, 31 July 2017
കൊറിയന്‍ ഉപദ്വീപിനു സമീപം യുഎസ് പോര്‍വിമാനങ്ങള്‍
സോള്‍/വാഷിങ്ടണ്‍: കൊറിയന്‍ ഉപദ്വീപിനു സമീപം യുഎസ് ബോംബര്‍ വിമാനങ്ങളയച്ചു. ഉത്തരകൊറിയയുടെ ഭൂഖണ്ഡാനന്തര ബാലിസ്റ്റിക് മിസൈല്‍ (ഐസിബിഎം) പരീക്ഷണത്തിനു തൊട്ടുപിറകെയാണ് യുഎസിന്റെ നീക്കം. യുഎസ് വ്യോമസേനയുടെ രണ്ട് ബി-1ബി യുദ്ധവിമാനങ്ങളാണ് കഴിഞ്ഞദിവസം കൊറിയന്‍ ഉപദ്വീപിനു മുകളില്‍ പറന്നത്. ഉത്തരകൊറിയയുടെ മിസൈല്‍ പരീക്ഷണങ്ങള്‍ക്കുള്ള മറുപടിയായാണ് സൈനികശക്തിപ്രകടനം നടത്തിയതെന്ന് യുഎസ് വ്യോമസേന പ്രസ്താവനയില്‍ അറിയിച്ചു.ഗുവാമിലെ യുഎസ് വ്യോമകേന്ദ്രത്തില്‍ നിന്നു പറന്നുയര്ന്നവയാണു വിമാനങ്ങള്‍. യുഎസിനൊപ്പം ജപ്പാന്, ദക്ഷിണകൊറിയന്‍ പോര്‍വിമാനങ്ങളും സൈനികാഭ്യാസത്തില്‍ പങ്കെടുത്തു. ഉത്തരകൊറിയ ഉയര്‍ത്തുന്ന സുരക്ഷാ ഭീഷണി അടിയന്തരപ്രാധാന്യത്തോടെ പരിഗണിക്കേണ്ടതാണെന്ന് യുഎസ് വ്യോമസേനയുടെ പസഫിക് മേഖലാ കമാന്‍ഡര്‍ ജനറല്‍ ടെറന്‍സ് ജെ ഒ ഷോഘ്നെസ്സി പ്രതികരിച്ചു. ഉത്തരകൊറിയക്കെതിരേ സൈനികനീക്കം പ്രഖ്യാപിച്ചാല്‍ ദ്രുതഗതിയില്‍ മുന്നേറാന്‍ സേനയ്ക്ക് സാധിക്കുമെന്നും മാരകമായതും വലിയ പ്രഹരശേഷിയുള്ളതുമായ ആയുധങ്ങള്‍ പ്രയോഗിക്കുമെന്നും ഷോഘ്നെസ്സി വ്യക്തമാക്കി. അതേസമയം, യുഎസിന്റെ താഡ് (തെര്‍മല്‍ ഹൈ ആള്‍ടിറ്റിയൂഡ് ഏരിയ ഡിഫന്‍സ്) മിസൈല്‍ പ്രതിരോധ സംവിധാനം പരീക്ഷിച്ചതായി പ്രതിരോധ ഉദ്യോഗസ്ഥര്‍ അറിയിച്ചു. പസഫിക് സമുദ്രമേഖലയില്‍ നിന്നു പോര് വിമാനമുപയോഗിച്ച് വിക്ഷേപിച്ച മിസൈല്‍ അലാസ്കയില്‍ വിന്യസിച്ച പ്രതിരോധസംവിധാനത്തിനു തടയാന്‍ സാധിച്ചു. വര്‍ധിച്ചുവരുന്ന ഭീഷണിയെ പ്രതിരോധിക്കുന്നതിന് പരീക്ഷണം ഗുണകരമാവുമെന്ന് യുഎസ് മിസൈല്‍ പ്രതിരോധ ഏജന്‍സി (എംഡിഎ) ഡയറക്ടര്‍ ലഫ്റ്റനന്റ് ജനറല്‍ സാം ഗ്രീവ്സ് പ്രതികരിച്ചു. യുഎസിന്റെ പ്രധാന കരഭാഗങ്ങളെ ലക്ഷ്യമിട്ട് ആക്രമണം നടത്താന്‍ രാജ്യത്തെ മിസൈല്‍ സംവിധാനം സജ്ജമായതായി ഉത്തരകൊറിയന്‍ ഭരണാധികാരി കിം ജോങ് ഉന്‍ കഴിഞ്ഞദിവസം പ്രഖ്യാപിച്ചിരുന്നു. ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈല്‍ ഹ്വാസോങ് 14ന്റെ പരീക്ഷണ വിഷേപണത്തിനു ശേഷമായിരുന്നു ഉന്നിന്റെ പ്രതികരണം. വെള്ളിയാഴ്ച ജപ്പാന് കടലിലായിരുന്നു പരീക്ഷണം. 998 കിലോമീറ്റര്‍ ദൂരം പിന്നിടാന്‍ മിസൈലിനു സാധിച്ചു. യുഎസിന്റെ മുഴുവന്‍ ഭൂപ്രദേശങ്ങളും മിസൈലിന്റെ പരിധിയിലുള്പ്പെടുന്നതായും ഉന്‍ അവകാശപ്പെട്ടു. ഉത്തരകൊറിയയുടെ രണ്ടാമത്തെ ഐസിബിഎം പരീക്ഷണമാണ് വെള്ളിയാഴ്ചത്തേത്. ജൂലൈ നാലിന് വിക്ഷേപിച്ച ആദ്യ ഭൂഖണ്ഡാന്തര മിസൈലിന് യുഎസിലെ അലാസ്കയെ ലക്ഷ്യംവയ്ക്കാന്‍ സാധിക്കുമെന്നാണ് ഉത്തരകൊറിയ അവകാശപ്പെട്ടത്.
-
തിരുവനന്തപുരം: നേഴ്സുമാരുടെ സംഘടനയായ യുണൈറ്റഡ് നേഴ്സസ് അസോസിയേഷനിലെ സാമ്പത്തിക ക്രമക്കേട് ആസൂത്രിതമെന്ന് ക്രൈംബ്രാഞ്ച്. ഒന്നാം പ്രതിയു...
-
ന്യൂഡല്‍ഹി: തീവ്രവാദ കേസില്‍ പിടിയിലായ യുവാക്കളുടെ വിവരങ്ങള്‍ ചോര്‍ത്തിനല്‍കുന്നതിനും കൂടുതല്‍ പേരെ കേസിലേക്ക് കണ്ണി ചേര്‍ക്കുന്നതി...
-
വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ ക്ലിക് ചെയ്ത് ജോയിൻ ചെയ്യുക https://chat.whatsapp.com/EuXE6LpEDEB69FwQocZhvY വളരെ എളുപ്പത്തിൽ പ്രവാസികൾക്...
-
Audah യിൽ വിസിറ്റിംഗ് വിസയിൽ വന്നവർ രജിസ്റ്റർ ചെയ്യുമ്പോൾ ഒരു ചെറിയ സാങ്കേതിക തകരാർ ഉണ്ട് . ബോർഡർ നമ്പറും ഡേറ്റ് ഓഫ് ബർത്തും കൊടുത്തത് con...
-
തൊടുപുഴ: കാലാവസ്ഥാ വ്യതിയാനം തേന്‍ ഉല്പാദനത്തെ പ്രതികൂലമായി ബാധിച്ചു. കാട്ടിലും നാട്ടിലും പൂക്കാലം ഇല്ലാതായതാണ് തേന്‍ ഉല്പാദനം കുറയാന്‍...
-
രോഗിയുമായി അടുത്ത സമ്പര്‍ക്കം പുലര്‍ത്തുന്നവര്‍ ശ്രദ്ധിക്കണം കോഴിക്കോട് മരണം വിതക്കുന്ന പനിക്ക് കാരണം നിപ്പാ വൈറസാണെന്ന് സ്ഥിരീകരിച്...
-
ശ്രദ്ദിക്കുക നിലവിൽ ഈ സേവനം ഇന്ത്യക്കാർക് ഉപയോഗിക്കാൻ കഴിയില്ല. പാകിസ്ഥാൻ ബംഗ്ലാദേശ് ഇന്ത്യനോഷ്യ ഫിലിപ്പൻസ് ഈജിപ്ത് എന്നീ രാജ്യങ്ങളിലെ...
-
ലോക ചരിത്രത്തെ മാറ്റിമറിച്ചതില്‍ പ്രവാചകനോളം പങ്ക് വഹിച്ച ഒരു വ്യക്തിത്വത്തെ ചരിത്രകാരന്മാര് എവിടെയും അടയാളപ്പെടുത്തിയിട്ടില്ല. ദിവ്യ...
-
1. Bridgefy സമാധാനപരമായ പ്രതിഷേധങ്ങള്‍ പോലും നടക്കുമ്പോള്‍ അത് ആകാവുന്ന രീതിയിലെല്ലാം അടിച്ചമര്‍ത്താന്‍ സര്‍ക്കാറുകള്‍ ശ്രമിക്കാറുണ...
-
കോഴിക്കോട്: ദൈവത്തിന്റെ കൂട്ടുകാരന് ഇബ്രാഹീം നബിയുടെ ത്യാഗസ്മരണകളില്‍ ഇന്നു ബലിപെരുന്നാള്‍. ത്യാഗസ്മരണ ഉണര്‍ത്തി ലോകമെങ്ങും ഇന്ന് ബല ി...