ഇസ്ലാമാബാദ്: പാനമ രേഖ കേസ് വിധിയില്‍ നവാസ് ശരീഫ് പടിയിറങ്ങി. പാകിസ്താനില്‍ ആര്‍ക്കും പ്രധാനമന്ത്രിസ്ഥാനം അഞ്ചുവര്‍ഷം തികയ്ക്കാനാവില്ലെന്ന ചരിത്രം നവാസ് ശരീഫിന്റെ മൂന്നാമൂഴത്തിലും ആവര്‍ത്തിച്ചു. കോടതി വിധികള്‍ക്കു പുറമേ സൈനിക അട്ടിമറി, ഭരണകക്ഷിയില്‍ നിന്നുള്ള പുറത്താക്കല്‍ എന്നിവയെത്തുടര്‍ന്നും പ്രസിഡന്റ് ഇടപെടലില്‍ സര്‍ക്കാര്‍ പിരിച്ചുവിട്ടതിനെത്തുടര്ന്നുമാണ് പാക് പ്രധാനമന്ത്രിമാര്‍ക്ക് കാലയളവു പൂര്‍ത്തീകരിക്കാതെ പടിയിറങ്ങേണ്ടിവന്നത്. ആദ്യ പ്രധാനമന്ത്രി ലിയാഖത് അലി ഖാന് ഭരണകാലാവധി അവസാനിക്കുംമുമ്പ് വധിക്കപ്പെടുകയും ചെയ്തു. 1985 മുതല്‍ 1988 വരെ പഞ്ചാബ് പ്രവിശ്യാമുഖ്യമന്ത്രിസ്ഥാനം വഹിച്ച ശരീഫ് 1988ലെ തിരഞ്ഞെടുപ്പിലാണ് ആദ്യമായി പാര്‍ലമെന്റിലേക്കു മല്‍സരിച്ചത്. തിരഞ്ഞെടുപ്പില്‍ ബേനസീര്‍ ഭൂട്ടോയുടെ നതൃത്വത്തിലുള്ള പിപിപി സര്‍ക്കാര്‍ അധികാരത്തിലെത്തി ശരീഫ് പ്രതിപക്ഷനേതാവായി. 1989ല്‍ സ്ഥാനം രാജിവച്ച് വീണ്ടും പഞ്ചാബ് അസംബ്ലിയിലെത്തി. 1990 നവംബര്‍ ആറിനാണ് ശരീഫ് ആദ്യമായി പ്രധാനമന്ത്രിസ്ഥാനത്തെത്തുന്നത്. മൂന്നുവര്‍ഷത്തിനുള്ളില്‍ 1993 ജൂലൈ 18ന് പടിയിറങ്ങി. പ്രസിഡന്റ് ഗുലാം ഇസ്ഹാഖ് ഖാനുമായുള്ള രാഷ്ട്രീയ ഭിന്നതകളെത്തുടര്‍ന്നായിരുന്നു ഇത്. സൈന്യത്തിന്റെ സമ്മര്‍ദത്തിലായിരുന്നു ശരീഫ് രാജിക്കത്തില്‍ ഒപ്പുവച്ചത്. 1997 ഫെബ്രുവരിയില്‍ വീണ്ടും പ്രധാനമന്ത്രിസ്ഥാനത്ത് തിരിച്ചെത്തിയ ശരീഫ് 1999 ഒക്ടോബറിലെ സൈനിക അട്ടിമറിയെത്തുടര്ന്ന്് പുറത്താക്കപ്പെട്ടു. പിന്നീട് 2013 ജൂണിലാണ് ശരീഫ് പ്രധാനമന്ത്രിസ്ഥാനത്തെത്തുന്നത്. നാലുവര്‍ഷത്തിനുശേഷം പാനമ കേസിന്റെ പശ്ചാത്തലത്തില്‍ പടിയിറങ്ങുകയും ചെയ്തു.
Saturday, 29 July 2017
പാനമ രേഖ കേസ് വിധിയില്‍ നവാസ് ശരീഫ് പടിയിറങ്ങി
ഇസ്ലാമാബാദ്: പാനമ രേഖ കേസ് വിധിയില്‍ നവാസ് ശരീഫ് പടിയിറങ്ങി. പാകിസ്താനില്‍ ആര്‍ക്കും പ്രധാനമന്ത്രിസ്ഥാനം അഞ്ചുവര്‍ഷം തികയ്ക്കാനാവില്ലെന്ന ചരിത്രം നവാസ് ശരീഫിന്റെ മൂന്നാമൂഴത്തിലും ആവര്‍ത്തിച്ചു. കോടതി വിധികള്‍ക്കു പുറമേ സൈനിക അട്ടിമറി, ഭരണകക്ഷിയില്‍ നിന്നുള്ള പുറത്താക്കല്‍ എന്നിവയെത്തുടര്‍ന്നും പ്രസിഡന്റ് ഇടപെടലില്‍ സര്‍ക്കാര്‍ പിരിച്ചുവിട്ടതിനെത്തുടര്ന്നുമാണ് പാക് പ്രധാനമന്ത്രിമാര്‍ക്ക് കാലയളവു പൂര്‍ത്തീകരിക്കാതെ പടിയിറങ്ങേണ്ടിവന്നത്. ആദ്യ പ്രധാനമന്ത്രി ലിയാഖത് അലി ഖാന് ഭരണകാലാവധി അവസാനിക്കുംമുമ്പ് വധിക്കപ്പെടുകയും ചെയ്തു. 1985 മുതല്‍ 1988 വരെ പഞ്ചാബ് പ്രവിശ്യാമുഖ്യമന്ത്രിസ്ഥാനം വഹിച്ച ശരീഫ് 1988ലെ തിരഞ്ഞെടുപ്പിലാണ് ആദ്യമായി പാര്‍ലമെന്റിലേക്കു മല്‍സരിച്ചത്. തിരഞ്ഞെടുപ്പില്‍ ബേനസീര്‍ ഭൂട്ടോയുടെ നതൃത്വത്തിലുള്ള പിപിപി സര്‍ക്കാര്‍ അധികാരത്തിലെത്തി ശരീഫ് പ്രതിപക്ഷനേതാവായി. 1989ല്‍ സ്ഥാനം രാജിവച്ച് വീണ്ടും പഞ്ചാബ് അസംബ്ലിയിലെത്തി. 1990 നവംബര്‍ ആറിനാണ് ശരീഫ് ആദ്യമായി പ്രധാനമന്ത്രിസ്ഥാനത്തെത്തുന്നത്. മൂന്നുവര്‍ഷത്തിനുള്ളില്‍ 1993 ജൂലൈ 18ന് പടിയിറങ്ങി. പ്രസിഡന്റ് ഗുലാം ഇസ്ഹാഖ് ഖാനുമായുള്ള രാഷ്ട്രീയ ഭിന്നതകളെത്തുടര്‍ന്നായിരുന്നു ഇത്. സൈന്യത്തിന്റെ സമ്മര്‍ദത്തിലായിരുന്നു ശരീഫ് രാജിക്കത്തില്‍ ഒപ്പുവച്ചത്. 1997 ഫെബ്രുവരിയില്‍ വീണ്ടും പ്രധാനമന്ത്രിസ്ഥാനത്ത് തിരിച്ചെത്തിയ ശരീഫ് 1999 ഒക്ടോബറിലെ സൈനിക അട്ടിമറിയെത്തുടര്ന്ന്് പുറത്താക്കപ്പെട്ടു. പിന്നീട് 2013 ജൂണിലാണ് ശരീഫ് പ്രധാനമന്ത്രിസ്ഥാനത്തെത്തുന്നത്. നാലുവര്‍ഷത്തിനുശേഷം പാനമ കേസിന്റെ പശ്ചാത്തലത്തില്‍ പടിയിറങ്ങുകയും ചെയ്തു.
-
തിരുവനന്തപുരം: നേഴ്സുമാരുടെ സംഘടനയായ യുണൈറ്റഡ് നേഴ്സസ് അസോസിയേഷനിലെ സാമ്പത്തിക ക്രമക്കേട് ആസൂത്രിതമെന്ന് ക്രൈംബ്രാഞ്ച്. ഒന്നാം പ്രതിയു...
-
ന്യൂഡല്‍ഹി: തീവ്രവാദ കേസില്‍ പിടിയിലായ യുവാക്കളുടെ വിവരങ്ങള്‍ ചോര്‍ത്തിനല്‍കുന്നതിനും കൂടുതല്‍ പേരെ കേസിലേക്ക് കണ്ണി ചേര്‍ക്കുന്നതി...
-
വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ ക്ലിക് ചെയ്ത് ജോയിൻ ചെയ്യുക https://chat.whatsapp.com/EuXE6LpEDEB69FwQocZhvY വളരെ എളുപ്പത്തിൽ പ്രവാസികൾക്...
-
Audah യിൽ വിസിറ്റിംഗ് വിസയിൽ വന്നവർ രജിസ്റ്റർ ചെയ്യുമ്പോൾ ഒരു ചെറിയ സാങ്കേതിക തകരാർ ഉണ്ട് . ബോർഡർ നമ്പറും ഡേറ്റ് ഓഫ് ബർത്തും കൊടുത്തത് con...
-
തൊടുപുഴ: കാലാവസ്ഥാ വ്യതിയാനം തേന്‍ ഉല്പാദനത്തെ പ്രതികൂലമായി ബാധിച്ചു. കാട്ടിലും നാട്ടിലും പൂക്കാലം ഇല്ലാതായതാണ് തേന്‍ ഉല്പാദനം കുറയാന്‍...
-
രോഗിയുമായി അടുത്ത സമ്പര്‍ക്കം പുലര്‍ത്തുന്നവര്‍ ശ്രദ്ധിക്കണം കോഴിക്കോട് മരണം വിതക്കുന്ന പനിക്ക് കാരണം നിപ്പാ വൈറസാണെന്ന് സ്ഥിരീകരിച്...
-
ശ്രദ്ദിക്കുക നിലവിൽ ഈ സേവനം ഇന്ത്യക്കാർക് ഉപയോഗിക്കാൻ കഴിയില്ല. പാകിസ്ഥാൻ ബംഗ്ലാദേശ് ഇന്ത്യനോഷ്യ ഫിലിപ്പൻസ് ഈജിപ്ത് എന്നീ രാജ്യങ്ങളിലെ...
-
ലോക ചരിത്രത്തെ മാറ്റിമറിച്ചതില്‍ പ്രവാചകനോളം പങ്ക് വഹിച്ച ഒരു വ്യക്തിത്വത്തെ ചരിത്രകാരന്മാര് എവിടെയും അടയാളപ്പെടുത്തിയിട്ടില്ല. ദിവ്യ...
-
1. Bridgefy സമാധാനപരമായ പ്രതിഷേധങ്ങള്‍ പോലും നടക്കുമ്പോള്‍ അത് ആകാവുന്ന രീതിയിലെല്ലാം അടിച്ചമര്‍ത്താന്‍ സര്‍ക്കാറുകള്‍ ശ്രമിക്കാറുണ...
-
കോഴിക്കോട്: ദൈവത്തിന്റെ കൂട്ടുകാരന് ഇബ്രാഹീം നബിയുടെ ത്യാഗസ്മരണകളില്‍ ഇന്നു ബലിപെരുന്നാള്‍. ത്യാഗസ്മരണ ഉണര്‍ത്തി ലോകമെങ്ങും ഇന്ന് ബല ി...