ജറുസലേം: അല്‍അഖ്സ മസ്ജിദില്‍ വീണ്ടും ഇസ്രായേലിന്റെ പ്രവേശന വിലക്ക്. 40 വയസ്സിനു താഴെയുള്ള മുസ്ലിം പുരുഷന്മാര്ക്കുള്ള പ്രവേശന വിലക്കാണ് ഇസ്രായേല്‍ പുനസ്ഥാപിച്ചത്. മസ്ജിദുല്‍ അഖ്സ പ്രദേശത്തു മെറ്റല്‍ ഡിറ്റക്റ്ററുകളടക്കമുള്ള നിരീക്ഷണ സംവിധാനങ്ങള്‍ സ്ഥാപിച്ചതിനെതിരായ പ്രതിഷേധങ്ങള്‍ക്കിടെ കഴിഞ്ഞ വ്യാഴാഴ്ചയാണ്്് ഇസ്രായേല്‍ ആദ്യം പ്രവേശനവിലക്ക് പ്രഖ്യാപിച്ചത്. കഴിഞ്ഞദിവസം മസ്ജിദ് പരിസരത്തെ നിരീക്ഷണ ഉപകരണങ്ങള്‍ എടുത്തുമാറ്റാന്‍ തീരുമാനിച്ചതിനൊപ്പം പ്രവേശന വിലക്ക് ഒഴിവാക്കിയിരുന്നെങ്കിലും പുനസ്ഥാപിക്കുകയായിരുന്നു. ഇസ്രായേല്‍ നിരീക്ഷണ ഉപകരണങ്ങള്‍ നീക്കിയതിനെത്തുടര്‍ന്ന് ആയിരക്കണക്കിനു വിശ്വാസികള്‍ മസ്ജിദിലെത്തിയിരുന്നു. ഇവര്‍ക്കുനേരെ ഇസ്രായേല്‍ സൈന്യം കണ്ണീര്‍വാതകവും സ്റ്റന്‍ഗ്രനേഡുകളും പ്രയോഗിച്ചതിനെത്തുടര്‍ന്ന് അല്‍ അഖ്സ പ്രദേശത്ത് സംഘര്‍ഷാവസ്ഥ രൂപപ്പെട്ട പശ്ചാത്തലത്തിലാണ് പ്രവേശന വിലക്ക് പുനസ്ഥാപിച്ചത്. മസ്ജിദ് ഉള്‍പ്പെടുന്ന ജറുസലേം പുരാതന നഗരത്തിലേക്കുള്ള വാഹനഗതാഗതവും ഇസ്രായേല്‍ പോലിസ് നിരോധിച്ചു. മസ്ജിദുല്‍ അഖ്സ പ്രദേശത്ത് കഴിഞ്ഞദിവസമുണ്ടായ പോലിസ് ഇടപെടലിനിടെ 100ഓളം പേര്‍ക്ക് പരിക്കേറ്റതായി ഫലസ്തീനിയന്‍ റെഡ്ക്രോസ് അറിയിച്ചു. അതേസമയം, അല്‍അഖ്സ പ്രക്ഷോഭത്തിനിടെ ഇസ്രായേല്‍ സേനയുടെ വെടിയേറ്റ ഫലസ്തീന് യുവാവ് കൊല്ലപ്പെട്ടു. ജറുസലേമിനു സമീപം ഹിസ്മ ഗ്രാമത്തില്‍ നിന്നുള്ള യുവാവാണ് കൊല്ലപ്പെട്ടത്. തിങ്കളാഴ്ച യുണ്ടായ വെടിവയ്പിലാണ് ഇദ്ദേഹത്തിനു പരിക്കേറ്റത്്.
Saturday, 29 July 2017
അല്‍അഖ്സ മസ്ജിദില്‍ വീണ്ടും ഇസ്രായേലിന്റെ പ്രവേശന വിലക്ക്
ജറുസലേം: അല്‍അഖ്സ മസ്ജിദില്‍ വീണ്ടും ഇസ്രായേലിന്റെ പ്രവേശന വിലക്ക്. 40 വയസ്സിനു താഴെയുള്ള മുസ്ലിം പുരുഷന്മാര്ക്കുള്ള പ്രവേശന വിലക്കാണ് ഇസ്രായേല്‍ പുനസ്ഥാപിച്ചത്. മസ്ജിദുല്‍ അഖ്സ പ്രദേശത്തു മെറ്റല്‍ ഡിറ്റക്റ്ററുകളടക്കമുള്ള നിരീക്ഷണ സംവിധാനങ്ങള്‍ സ്ഥാപിച്ചതിനെതിരായ പ്രതിഷേധങ്ങള്‍ക്കിടെ കഴിഞ്ഞ വ്യാഴാഴ്ചയാണ്്് ഇസ്രായേല്‍ ആദ്യം പ്രവേശനവിലക്ക് പ്രഖ്യാപിച്ചത്. കഴിഞ്ഞദിവസം മസ്ജിദ് പരിസരത്തെ നിരീക്ഷണ ഉപകരണങ്ങള്‍ എടുത്തുമാറ്റാന്‍ തീരുമാനിച്ചതിനൊപ്പം പ്രവേശന വിലക്ക് ഒഴിവാക്കിയിരുന്നെങ്കിലും പുനസ്ഥാപിക്കുകയായിരുന്നു. ഇസ്രായേല്‍ നിരീക്ഷണ ഉപകരണങ്ങള്‍ നീക്കിയതിനെത്തുടര്‍ന്ന് ആയിരക്കണക്കിനു വിശ്വാസികള്‍ മസ്ജിദിലെത്തിയിരുന്നു. ഇവര്‍ക്കുനേരെ ഇസ്രായേല്‍ സൈന്യം കണ്ണീര്‍വാതകവും സ്റ്റന്‍ഗ്രനേഡുകളും പ്രയോഗിച്ചതിനെത്തുടര്‍ന്ന് അല്‍ അഖ്സ പ്രദേശത്ത് സംഘര്‍ഷാവസ്ഥ രൂപപ്പെട്ട പശ്ചാത്തലത്തിലാണ് പ്രവേശന വിലക്ക് പുനസ്ഥാപിച്ചത്. മസ്ജിദ് ഉള്‍പ്പെടുന്ന ജറുസലേം പുരാതന നഗരത്തിലേക്കുള്ള വാഹനഗതാഗതവും ഇസ്രായേല്‍ പോലിസ് നിരോധിച്ചു. മസ്ജിദുല്‍ അഖ്സ പ്രദേശത്ത് കഴിഞ്ഞദിവസമുണ്ടായ പോലിസ് ഇടപെടലിനിടെ 100ഓളം പേര്‍ക്ക് പരിക്കേറ്റതായി ഫലസ്തീനിയന്‍ റെഡ്ക്രോസ് അറിയിച്ചു. അതേസമയം, അല്‍അഖ്സ പ്രക്ഷോഭത്തിനിടെ ഇസ്രായേല്‍ സേനയുടെ വെടിയേറ്റ ഫലസ്തീന് യുവാവ് കൊല്ലപ്പെട്ടു. ജറുസലേമിനു സമീപം ഹിസ്മ ഗ്രാമത്തില്‍ നിന്നുള്ള യുവാവാണ് കൊല്ലപ്പെട്ടത്. തിങ്കളാഴ്ച യുണ്ടായ വെടിവയ്പിലാണ് ഇദ്ദേഹത്തിനു പരിക്കേറ്റത്്.
-
തിരുവനന്തപുരം: നേഴ്സുമാരുടെ സംഘടനയായ യുണൈറ്റഡ് നേഴ്സസ് അസോസിയേഷനിലെ സാമ്പത്തിക ക്രമക്കേട് ആസൂത്രിതമെന്ന് ക്രൈംബ്രാഞ്ച്. ഒന്നാം പ്രതിയു...
-
ന്യൂഡല്‍ഹി: തീവ്രവാദ കേസില്‍ പിടിയിലായ യുവാക്കളുടെ വിവരങ്ങള്‍ ചോര്‍ത്തിനല്‍കുന്നതിനും കൂടുതല്‍ പേരെ കേസിലേക്ക് കണ്ണി ചേര്‍ക്കുന്നതി...
-
വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ ക്ലിക് ചെയ്ത് ജോയിൻ ചെയ്യുക https://chat.whatsapp.com/EuXE6LpEDEB69FwQocZhvY വളരെ എളുപ്പത്തിൽ പ്രവാസികൾക്...
-
Audah യിൽ വിസിറ്റിംഗ് വിസയിൽ വന്നവർ രജിസ്റ്റർ ചെയ്യുമ്പോൾ ഒരു ചെറിയ സാങ്കേതിക തകരാർ ഉണ്ട് . ബോർഡർ നമ്പറും ഡേറ്റ് ഓഫ് ബർത്തും കൊടുത്തത് con...
-
തൊടുപുഴ: കാലാവസ്ഥാ വ്യതിയാനം തേന്‍ ഉല്പാദനത്തെ പ്രതികൂലമായി ബാധിച്ചു. കാട്ടിലും നാട്ടിലും പൂക്കാലം ഇല്ലാതായതാണ് തേന്‍ ഉല്പാദനം കുറയാന്‍...
-
രോഗിയുമായി അടുത്ത സമ്പര്‍ക്കം പുലര്‍ത്തുന്നവര്‍ ശ്രദ്ധിക്കണം കോഴിക്കോട് മരണം വിതക്കുന്ന പനിക്ക് കാരണം നിപ്പാ വൈറസാണെന്ന് സ്ഥിരീകരിച്...
-
ശ്രദ്ദിക്കുക നിലവിൽ ഈ സേവനം ഇന്ത്യക്കാർക് ഉപയോഗിക്കാൻ കഴിയില്ല. പാകിസ്ഥാൻ ബംഗ്ലാദേശ് ഇന്ത്യനോഷ്യ ഫിലിപ്പൻസ് ഈജിപ്ത് എന്നീ രാജ്യങ്ങളിലെ...
-
ലോക ചരിത്രത്തെ മാറ്റിമറിച്ചതില്‍ പ്രവാചകനോളം പങ്ക് വഹിച്ച ഒരു വ്യക്തിത്വത്തെ ചരിത്രകാരന്മാര് എവിടെയും അടയാളപ്പെടുത്തിയിട്ടില്ല. ദിവ്യ...
-
1. Bridgefy സമാധാനപരമായ പ്രതിഷേധങ്ങള്‍ പോലും നടക്കുമ്പോള്‍ അത് ആകാവുന്ന രീതിയിലെല്ലാം അടിച്ചമര്‍ത്താന്‍ സര്‍ക്കാറുകള്‍ ശ്രമിക്കാറുണ...
-
കോഴിക്കോട്: ദൈവത്തിന്റെ കൂട്ടുകാരന് ഇബ്രാഹീം നബിയുടെ ത്യാഗസ്മരണകളില്‍ ഇന്നു ബലിപെരുന്നാള്‍. ത്യാഗസ്മരണ ഉണര്‍ത്തി ലോകമെങ്ങും ഇന്ന് ബല ി...