വിസ അനുവദിക്കുന്നതിന് മുമ്പ് യോഗ്യതാ പരീക്ഷ; ആദ്യ ഘട്ടം 20 ജോലികളില്‍ 🌏 ആവശ്യക്കാരില്ലാത്തതിനാൽ ഭാരത് ബയോടെക്കിന്‍റെ സംഭരണ കേന്ദ്രങ്ങളിൽ കെട്ടിക്കിടക്കുന്നത് അഞ്ച് കോടി ഡോസ് കോവാക്സിൻ 🌏പകർച്ചപ്പനിയുണ്ടാകാൻ ഏറ്റവും കൂടുതൽ സാധ്യതയുള്ള വിഭാഗങ്ങൾ ഏതെല്ലാമെന്ന് വ്യക്തമാക്കി സൗദി ആരോഗ്യ മന്ത്രാലയം 🌏 ട്വിറ്ററിൽ ദൈർഘ്യമേറിയ ടെക്സ്റ്റുകൾക്ക് സംവിധാനം വരുന്നു; ഉള്ളടക്കങ്ങൾക്ക് വരുമാനം ലഭ്യമാക്കുമെന്ന് ഇലോൺ മസ്ക് 🌏 യു.എ.ഇയിൽ വിസ കാലാവധി കഴിഞ്ഞവർ ഓരോ ദിവസവും 50 ദിർഹം വീതം പിഴ 🌏

Wednesday, 26 April 2017

ഡല്‍ഹി മുന്‍സിപ്പല്‍ കോര്‍പ്പറേഷന്‍ തെരഞ്ഞെടുപ്പ് ഫലം ഇന്ന്


54 ശതമാനം പൊളിങ് രേഖപ്പെടുത്തിയ തെരഞ്ഞെടുപ്പില്‍ എക്സിറ്റ്പോള്‍ ഫലങ്ങളെല്ലാം ബിജെപിക്ക് അനുകൂലമായിരുന്നു.

ഡല്‍ഹി മുന്‍സിപ്പല്‍ കോര്‍പ്പറേഷന്‍ തെരഞ്ഞെടുപ്പ് ഫലം ഇന്നറിയാം. മൂന്നാം തവണയും കോര്‍പ്പറേഷന്‍ പിടിക്കാമെന്ന പ്രതീക്ഷയിലാണ് ബിജെപി. മുന്‍സിപ്പല്‍ തെരഞ്ഞെടുപ്പില്‍ ആദ്യമായി മത്സരിക്കുന്ന ആം ആദ്മി പാര്‍ട്ടി വലിയ മുന്നേറ്റം പ്രതീക്ഷിക്കുമ്പോള്‍ തിരിച്ച് വരവിന് കഴിയുമെന്ന കണക്കുകൂട്ടലിലാണ് കോണ്‍ഗ്രസ്
54 ശതമാനം പൊളിങ് രേഖപ്പെടുത്തിയ തെരഞ്ഞെടുപ്പില്‍ എക്സിറ്റ്പോള്‍ ഫലങ്ങളെല്ലാം ബിജെപിക്ക് അനുകൂലമായിരുന്നു. മൂന്ന് കോര്‍പ്പറേഷനുകളിലെ 272 സീറ്റുകളില്‍ നാലില്‍ മൂന്നും സ്വന്തമാക്കി ഹാട്രിക് വിജയം സ്വന്തമാക്കാമെന്ന പ്രതീക്ഷയാണ് ബിജെപിക്കുള്ളത്. പുതുമുഖങ്ങളെ രംഗത്തിറക്കിയായിരുന്നു ബിജെപിയുടെ പോരാട്ടം. രൂപീകരിക്കപ്പെട്ടതിന് ശേഷം ആദ്യമായി മുന്‍സിപ്പല്‍ കോര്‍പ്പറേഷനിലേക്ക് മത്സരിച്ച ആംആദ്മി പാര്‍ട്ടി കൂടുതലും യുവാക്കളെയാണ് രംഗത്തിറക്കിയത്. ഡല്‍ഹി രജൌരി ഗാര്‍ഗനിലേക്ക് ഈ മാസം നടന്ന നിയമസഭ ഉപതെരഞ്ഞെടുപ്പില്‍ കെട്ടിവെച്ച പണം പോലും ലഭ്യമാകാതെ ആം ആദ്മി പാര്‍ട്ടി മൂന്നാം സ്ഥാനത്തേക്ക് പോയത് പാര്‍ട്ടിയെ ആശങ്കയിലാക്കുന്നുണ്ട്. കോര്‍പ്പറേഷന്‍ അധികാരം പിടിക്കാമെന്ന പ്രതീക്ഷയില്ലെങ്കിലും നൂറിന് മുകളില്‍ സീറ്റുകള്‍ സ്വന്തമാക്കാമെന്നാണ് കോണ്‍ഗ്രസ് കണക്ക് കൂട്ടല്‍. 2012ല്‍ ബിജെപി 138 സീറ്റുകള്‍ സ്വന്തമാക്കിയപ്പോള്‍ കോണ്‍ഗ്രസ് 77 സീറ്റുകളാണ് നേടിയത്. വടക്കന്‍ ഡല്‍ഹിയിലെ 103 ഉം തെക്കന്‍ ഡല്‍ഹിയില്‍ 104ഉം കിഴക്കന്‍ ഡല്‍ഹിയില്‍ 63 ഉം മുന്‍സിപ്പല്‍ സീറ്റുകളിലേക്കാണ് വോട്ടെടുപ്പ് നടന്നത്.